മസ്കത്ത്: രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ ശനിയാഴ്ച കനത്ത മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കൻ-വടക്കൻ ശർഖിയ ഗവർണറേറ്റകളിലെ പർവ്വതപ്രദേശങ്ങൾ, മസ്‌കത്തിന്‍റെ ചില ഭാഗങ്ങൾ, ദാഖിലിയ, തെക്കൻ ബാത്തിന, തീര പ്രദേശങ്ങൾ എന്നിവിടങ്ങളിലായിരിക്കും മഴ പെയ്യുക. വിവിധ ഇടങ്ങളിൽ 14 മുതൽ 30 മി.മീറ്റർ വരെ മഴ ലഭിച്ചേക്കും. വാദികൾ നിറഞ്ഞൊഴുകും. പൊടി ഉയരുന്നതിനാൽ ദൃശ്യപരതയെ ബാധിച്ചേക്കാനും സാധ്യതയുണ്ട്. മണിക്കൂറിൽ 64 മുതൽ 120 കി.മീറ്റർ വരെ ആയിരിക്കും കാറ്റിന്‍റെ വേഗത.
താഴ്ന്ന സ്ഥലങ്ങളിൽനിന്നും വാദികളിൽനിന്നും മാറി നിൽക്കണമെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അഭ്യർഥിച്ചു. വാദികകളിൽ നീന്താൻ ശ്രമിക്കരുതെന്നും കുട്ടികളെ നിരീക്ഷിക്കണമെന്നും വാദികൾ മുറിച്ച് കടക്കാൻ അനുവദിക്കരുതെന്നും അധികൃതർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.