ഫിലിപ്പീൻസിലെ സെബുവിൽ നടന്ന സെബു-ഒമാൻ നിക്ഷേപ ഫോറത്തിൽ ഒമാൻ വിദേശകാര്യ
മന്ത്രി സയ്യിദ് ബദർഹമദ് അൽ ബുസൈദി
മസ്കത്ത്: സെബു-ഒമാൻ നിക്ഷേപ ഫോറത്തിന് ഫിലിപ്പീൻസിലെ സെബുവിൽ തുടക്കമായി. ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ അൽബുസൈദി ഉദ്ഘാടനം ചെയ്തു. ഒമാനും ഫിലിപ്പീൻസും തമ്മിലുള്ള ദീർഘകാല സൗഹൃദത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ് ഈ പരിപാടി. ഒമാനി, ഫിലിപ്പീൻസ് ജനതകൾ തമ്മിലുള്ള എളിമ, ആതിഥ്യം, സഹിഷ്ണുത എന്നിവയുടെ പങ്കിടൽ അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇരു രാജ്യങ്ങളിലെയും ബിസിനസ് സമൂഹങ്ങളെയും നിക്ഷേപകരെയും പരസ്പര സാമ്പത്തിക അവസരങ്ങൾ പര്യവേഷണം ചെയ്യാൻ ക്ഷണിക്കുന്ന പുതിയ അധ്യായമാണ് ഫോറം. അറേബ്യൻ ഉപദ്വീപ്, കിഴക്കൻ ആഫ്രിക്ക, ദക്ഷിണേഷ്യ എന്നിവയുടെ കവലയിൽ തന്ത്രപരമായി സ്ഥിതി ചെയ്യുന്ന ഒമാൻ, രണ്ട് ബില്യണിലധികം ഉപഭോക്താക്കൾക്ക് സേവനം നൽകുന്ന വിപണികളിലേക്ക് പ്രവേശനം നൽകുന്നു.
വിഷൻ 2040 ലൂടെ ലോകോത്തര അടിസ്ഥാനസൗകര്യങ്ങൾ, ദുകം, സൊഹാർ, സലാല എന്നിവിടങ്ങളിലെ സ്വതന്ത്ര വ്യാപാരമേഖലകൾ, നൂറുശതമാനം ഉടമസ്ഥാവകാശം, നികുതി ഇളവുകൾ, സ്ഥിരതയുള്ള കറൻസി, മൂലധനത്തിന്റെ സ്വതന്ത്രനീക്കങ്ങൾ എന്നിവയുൾപ്പെടെയുള്ള നിക്ഷേപക പ്രോത്സാഹനങ്ങളിലൂടെ ഒമാൻ സാമ്പത്തിക വൈവിധ്യവത്കരണത്തിന് നേതൃത്വം നൽകുന്നു. പുനരുപയോഗ ഊർജം, ലോജിസ്റ്റിക്സ്, റിയൽ എസ്റ്റേറ്റ്, ടൂറിസം, ഭക്ഷ്യവ്യവസായം, മെഡിക്കൽ കെയർ, ഡേറ്റാ സെന്ററുകൾ, സാങ്കേതികവിദ്യ, എ.ഐ, റോബോട്ടിക്സ് തുടങ്ങിയ മേഖലകൾ നിക്ഷേപത്തിനായി തുറന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.