മസ്കത്ത്: പ്രമുഖ ധനവിനിമയ സ്ഥാപനമായ മോഡേൺ എക്സ്ചേഞ്ചിെൻറ ആഭിമുഖ്യത്തിൽ ഇൗ വർഷത്തെ ഇന്ത്യൻ ബജറ്റിനെക്കുറിച്ച് സെമിനാർ സംഘടിപ്പിച്ചു. കേന്ദ്ര സർക്കാറിെൻറ ധനകാര്യനയങ്ങൾ രാജ്യത്തെ വികസനത്തിെൻറ പാതയിലേക്ക് നയിക്കുന്നതാണെന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത അംബാസഡർ ഇന്ദ്രമണി പാണ്ഡെ അഭിപ്രായപ്പെട്ടു. നോട്ട് റദ്ദാക്കലും ജി.എസ്.ടിയുമെല്ലാം അന്താരാഷ്ട്രതലത്തിൽ വരെ പ്രശംസക്ക് പാത്രമായതായും വിദേശ ഇന്ത്യക്കാർക്ക് ഇന്ത്യയിൽ നിക്ഷേപത്തിന് അനുയോജ്യമായ സമയം ഇതാണെന്നും അംബാസഡർ പറഞ്ഞു.
ബജറ്റിൽ പ്രതീക്ഷകളും ആശങ്കകളും ഉണ്ടെന്ന് ബജറ്റ് പ്രഭാഷണം നിർവഹിച്ച എച്ച്.ഡി.എഫ്.സി ബാങ്കിെൻറ മുതിർന്ന സാമ്പത്തിക വിദഗ്ധൻ തുഷാർ അറോറ പറഞ്ഞു. നോട്ട് റദ്ദാക്കലും ജി.എസ്.ടിയും രാജ്യത്തിെൻറ സാമ്പത്തിക വളർച്ചയെ പ്രതികൂലമായി ബാധിച്ചു. ഇൗ പ്രതികൂലാവസ്ഥ കുറഞ്ഞ കാലത്തേക്ക് മാത്രമാണ് ഉണ്ടാവുകയെന്നും ഗുണഫലങ്ങൾ വൈകാതെ അനുഭവിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നികുതി വല വിപുലമാക്കിയാലേ സർക്കാറിന് വികസനത്തിന് ആവശ്യമായ പണം സ്വരൂപിക്കാൻ സാധിക്കൂവെന്ന് രണ്ടാമത് പ്രഭാഷണം നടത്തിയ നികുതി വിദഗ്ധൻ കിരിത് എൻ. മേത്ത പറഞ്ഞു. മോഡേൺ എക്സ്ചേഞ്ച് ജനറൽ മാനേജർ ഫിലിപ് എൻ. കോശിയും പരിപാടിയിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.