മസ്കത്ത്: ബദർ അൽ സമ പോളിക്ലിനിക് വെള്ളിയാഴ്ച സുവൈഖിൽ ഉദ്ഘാടനം ചെയ്യും. ബദർ അ ൽ സമ ഗ്രൂപ് ഒാഫ് ഹോസ്പിറ്റൽസിന് കീഴിെല 10ാമത്തെ ആതുരാലയമാണിത്. വൈകീട്ട് ഏഴരക് ക് നടക്കുന്ന ചടങ്ങിൽ ബുറൈമി വാലി ശൈഖ് സാേലജ് ബിൻ ദിയാബ് അൽ റുബാഇൗ ഉദ്ഘാടനം നിർ വഹിക്കും. ഒമാനി നൃത്ത-സംഗീത പരിപാടികൾ, ഒമാനി ഗായകൻ മുൻതർ ഹസെൻറ ഗാനമേള എന്നിവക്ക് ഒപ്പം നറുക്കെടുപ്പ്, ക്വിസ് മത്സരം എന്നിവയും ഉദ്ഘാടന ചടങ്ങിെൻറ ഭാഗമായി നടക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരാഴ്ചത്തെ സൗജന്യ കൺസൾേട്ടഷനും വിവിധ പരിശോധനകൾക്ക് നിരക്കിളവും ഉണ്ടാകും. സുവൈഖിന് ഒപ്പം മുസന്ന, അൽ ഖാബൂറ, റുസ്താഖ് തുടങ്ങിയ മേഖലകളിലുള്ളവർക്കും മികച്ച ചികിത്സാ സൗകര്യം ലഭ്യമാക്കാൻ പോളി ക്ലിനിക് സഹായകരമാകുമെന്ന് ആശുപത്രി മാനേജിങ് ഡയറക്ടർ അബ്ദുല്ലത്തീഫ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ജനറൽ മെഡിസിൻ, ഇേൻറണൽ മെഡിസിൻ, കാർഡിയോളജി, ഗൈനക്കോളജി, പീഡിയാട്രിക്സ്, ഇ.എൻ.ടി, ഒഫ്താൽമോളജി, ഡെൻറൽ, ഡെർമറ്റോളജി, ഒാർത്തോപീഡിക്സ് തുടങ്ങിയ ചികിത്സ വിഭാഗങ്ങൾ േപാളിക്ലിനിക്കിലുണ്ടാകും. ഡിജിറ്റൽ എക്സ്റേ, അൾട്രാസൗണ്ട്സ്, ഇ.സി.ജി, ഇ.എൻ.ടി, ഒഫ്താൽമോളജി, പാതോളജി ലബോറട്ടറി തുടങ്ങിയ സംവിധാനങ്ങളുമുണ്ടാകും. എമർജൻസി വിഭാഗത്തിൽ 10 ബെഡുകളും ഉണ്ട്. വിസ മെഡിക്കൽ സേവനങ്ങൾക്ക് പ്രത്യേക വിഭാഗവും പോളിക്ലിനിക്കിലുണ്ട്. ബദർഅൽസമയുടെ മറ്റു ചികിത്സാ കേന്ദ്രങ്ങൾക്ക് സമാനമായി ജെ.സി.െഎ നിലവാരത്തിലാണ് പുതിയ പോളിക്ലിനിക്കും ഒരുക്കിയിട്ടുള്ളതെന്ന് അബ്ദുല്ലത്തീഫ് പറഞ്ഞു. സലാലയിലെ നവീകരിച്ച ആശുപത്രി വൈകാതെ ഉദ്ഘാടനം ചെയ്യും. ദുകം, മബേല എന്നിവിടങ്ങളിലെ പുതിയ മെഡിക്കൽ സെൻററുകൾ ഇൗ വർഷം അവസാനം പ്രവർത്തനസജ്ജമാകും.
സുഹാറിലെ ആധുനിക സൗകര്യങ്ങളോടെയുള്ള ആശുപത്രി അടുത്ത വർഷം ആദ്യ പാദത്തിൽ പ്രവർത്തനമാരംഭിക്കും. ബുറൈമി, അൽ അമിറാത്ത് എന്നിവിടങ്ങളിലും മെഡിക്കൽ സെൻററുകൾ ആലോചനയിലുണ്ട്. വികസന പ്രവർത്തനങ്ങൾക്കായി 50 ദശലക്ഷം റിയാലാണ് വകയിരുത്തിയിട്ടുള്ളതെന്നും അബ്ദുല്ലത്തീഫ് പറഞ്ഞു. കൂടുതൽ ചികിത്സാ വിഭാഗങ്ങൾ ബദർ അൽ സമക്ക് കീഴിൽ തുടങ്ങുമെന്ന് മാനേജിങ് ഡയറക്ടർമാരായ ഡോ.വി.ടി. വിനോദ്, ഡോ.പി.എ മുഹമ്മദ് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു. ബ്രിട്ടീഷ് സഹകരണത്തോടെയുള്ള അർബുദ ചികിത്സാ സൗകര്യം, വന്ധ്യതാ ചികിത്സ എന്നിവയാണ് വൈകാതെ
ആരംഭിക്കുക. വാർത്തസമ്മേളനത്തിൽ ഗ്രൂപ് മെഡിക്കൽ ഡയറക്ടർ ഡോ. ബെന്നി പനക്കൽ, ജനറൽ മാനേജർ ഡോ. ജസ്റ്റിൻ, ചീഫ് മാർക്കറ്റിങ് ഒാഫിസർ കെ.ഒ. ദേവസി എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.