മസ്കത്ത്: യു.എ.ഇയിൽ നടക്കുന്ന എ.എഫ്.സി ഏഷ്യൻ കപ്പ് ഫുട്ബാളിനുള്ള ഒമാെൻറ 23 അംഗ അ ന്തിമ ടീമിനെ പ്രഖ്യാപിച്ചു. പരിക്കുകാരണം മാറിനിൽക്കുന്ന സ്റ്റാർ ഗോൾകീപ്പർ അലി അ ൽ ഹസ്ബിയുടെ അഭാവത്തിൽ മിഡ്ഫീൽഡർ അഹ്മദ് മുബാറക് അൽ മുഹൈജിരി ആയിരിക്കും ടീമ ിനെ നയിക്കുക.
ടീം: അമ്മാർ അൽ റുശൈദി, ഫാഇസ് അൽ റുശൈദി, അഹ്മദ് അൽ റവാഹി (ഗോൾ കീപ്പർ), മുഹമ്മദ് അൽ മുസൈലമി, മുഹമ്മദ് അൽ റവാഹി, മുഹമ്മദ് അൽ ബലൂഷി, സഅദ് അൽ മുെഖെനി, ഖാലിദ് അൽ ഒബ്രൈകി, അലി അൽ ബുസൈദി, മഹ്മൂദ് അൽ മുഷൈഫ്റി (ഡിഫൻഡർ), അലി അൽ ജബ്രി, റാഇദ് ഇബ്രാഹിം സാലിഹ്, മുഹ്സിൻ അൽ ഖാൽദി, അഹ്മദ് മുബാറക് അൽ മുഹൈജിരി, ജമീൽ അൽ യഹ്മദി, മതാസ് സാലിഹ്, ഹരീബ് അൽ സഅദി, യാസീൻ അൽ ഷിയാദി (മിഡ്ഫീൽഡർ), ഖാലിദ് അൽ ഹജ്രി, മുഹമ്മദ് അൽ ഗസ്സാനി, മുഹ്സിൻ അൽ ഗസ്സാനി, മുഹമ്മദ് അൽ ഹുസ്നി (ഫോർവേഡ്).
ഏഷ്യൻ കപ്പിൽ ഇതുവരെ ഒമാന് നോക്കൗട്ട് റൗണ്ട് കളിക്കാൻ സാധിച്ചിട്ടില്ലെങ്കിലും ഇൗ വർഷത്തെ അറേബ്യൻ ഗൾഫ് കപ്പിൽ യു.എ.ഇയെ തോൽപിച്ച് കിരീടം നേടിയതിെൻറ ആത്മവിശ്വാസവുമായാണ് ടീം കളത്തിലിറങ്ങുന്നത്. 2015ൽ ആസ്ട്രേലിയയിൽ നടന്ന ഏഷ്യൻ കപ്പിൽ ഒമാൻ ഗ്രൂപ്പ് ഘട്ടത്തിൽ കുവൈത്തിനെ 1-0ത്തിന് തോൽപിച്ച് മൂന്നു പോയൻറ് നേടിയിരുന്നു. ഇൗ വർഷത്തെ ഏഷ്യൻ കപ്പിൽ ജനുവരി ഒമ്പതിന് ഉസ്ബെകിസ്താനെതിരെയാണ് ഒമാെൻറ ആദ്യ മത്സരം. ജനുവരി 13ന് ജപ്പാനെതിരെയും 17ന് തുർക്മെനിസ്താനെതിരെയും ഒമാൻ കളിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.