അൽ ഖുവൈറിൽ കാറുകൾ കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക് 

അൽ ഖുവൈർ: അൽ ഖുവൈറിൽ കാറുകൾ കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്കേറ്റു. സവാവി പള്ളിക്ക് സമീപം വൈകീട്ട് നാലുമണിയോടെയാണ് അപകടമുണ്ടായത്. 
റൂവി ഭാഗത്തേക്ക് വരുകയായിരുന്ന ടാക്സി കാറിന് പിന്നാലെ വന്ന മെഴ്സിഡസ് ബെൻസ് ഇടിക്കുകയായിരുന്നു. ടാക്സി നിർത്തുന്നതിനായി അരിക് ചേർത്തപ്പോഴാണ് അപകടമെന്ന് കരുതുന്നു.

ഇടിയുടെ ആഘാതത്തിൽ വശം തിരിഞ്ഞ ടാക്സി തൊട്ടടുത്ത പുൽതകിടിയിലേക്ക് പാഞ്ഞുകയറി. ടാക്സിയോടിച്ചിരുന്ന ഒമാനിക്ക് പുറമെ യാത്രക്കാരായിരുന്ന ഇന്ത്യക്കാരനും ബംഗ്ലാദേശിക്കും ഫിലിപ്പീനിക്കും അപകടത്തിൽ പരിക്കുണ്ട്. ടാക്സിയുടെ പിൻഭാഗം അപകടത്തിൽ ഭാഗികമായി തകർന്ന നിലയിലാണ്. ബെൻസിലുണ്ടായിരുന്ന സ്വദേശി സ്ത്രീയാണ് പരിക്കേറ്റ അഞ്ചാമത്തെയാൾ. അപകടത്തെ തുടർന്ന് കുറച്ചുനേരം ഗതാഗതം സ്തംഭിച്ചു. 

Tags:    
News Summary - accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.