മസ്കത്ത്: ഒമാനിൽ നടത്തിയ പഠനത്തിൽ കോവിഡിെൻറ അപൂർവ വകഭേദം കണ്ടെത്തി. കോവിഡ് വകഭേദങ്ങളുടെ ജനിതക ഘടന വിലയിരുത്താൻ നിസ്വ സർവകലാശാലയും ആരോഗ്യ വകുപ്പും സംയുക്തമായി നടത്തിയ പരിശോധനകളിലാണ് ഇൗ കണ്ടെത്തൽ.
രാജ്യത്തെ രോഗികളിൽ നിന്നെടുത്ത 94 സാമ്പ്ളുകളിലാണ് പരിശോധന നടത്തിയത്. പരിശോധനഫലം ഇൻറർനാഷനൽ ജേണൽ ഒാഫ് ഇൻഫെക്ഷസ് ഡിസീസസിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പി323എൽ എന്നതാണ് കോവിഡ് വൈറസിെൻറ പൊതുവായുള്ള വകഭേദം. 94.7 ശതമാനം സാമ്പ്ളുകളിൽ ഇതാണ് കണ്ടെത്തിയിട്ടുള്ളത്. രണ്ടാമതുള്ള ഡി 614 ജി സ്പൈക്ക് പ്രോട്ടീൻ മ്യൂേട്ടഷൻ എന്ന വകഭേദം 92.6 ശതമാനം പേരിലും കണ്ടെത്തിയിട്ടുണ്ട്. ഒമാനിൽ കണ്ടെത്തിയ ജനിതകമാറ്റം വന്ന കോവിഡിന് 1280 വി എന്നാണ് പേര് നൽകിയിരിക്കുന്നത്.
രാജ്യത്തെ പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട പഠനങ്ങളിൽ പ്രധാനപ്പെട്ടതാണ് ഇതെന്ന് നിസ്വ സർവകലാശാലക്കു വേണ്ടി പഠനം നടത്തിയ നാച്വറൽ ആൻഡ് മെഡിക്കൽ സയൻസസ് റിസർച്ച് സെൻറർ സ്ഥാപകൻ ഡോ. അഹ്മദ് സുലൈമാൻ അൽ ഹറാസി പറഞ്ഞു. ആരോഗ്യ നിരീക്ഷണത്തിനായി ഒരുക്കിയ സംവിധാനം പകർച്ചവ്യാധി പ്രതിരോധത്തിന് ഗുണകരമാണ്. കോവിഡ് ബാധിതരായ ആരോഗ്യ പ്രവർത്തകർ, ഒന്നിലധികം തവണ രോഗബാധിതരായവർ തുടങ്ങിയവരുടെ ജനിതക ഘടനകൾ പരിശോധിച്ചുവരുകയാണെന്ന് ഡോ. അഹ്മദ് സുലൈമാൻ പറഞ്ഞു.
പ്രായം, രാജ്യം, രോഗത്തിെൻറ തീവ്രത, രോഗബാധിതരായ തീയതി, യാത്ര ചെയ്ത സ്ഥലങ്ങൾ തുടങ്ങിയ ഘടകങ്ങൾ കണക്കിലെടുത്താണ് പരിശോധനക്കായി സാമ്പ്ളുകൾ ശേഖരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.