മസ്കത്ത്: ഒമാനിൽ 810 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് രോഗ ബാധിതരുടെ എണ്ണം 26079 ആയി. 2797 പേർക്കാണ് രോഗപരിശോധന നടത്തിയത്. പുതിയ രോഗികളിൽ 342 പേർ പ്രവാസികളും 468 പേർ സ്വദേശികളുമാണ്. 708 പേർക്ക് കൂടി രോഗം ഭേദമായിട്ടുണ്ട്. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 11797 ആയി. രണ്ടു പേർ കൂടി മരണപ്പെട്ടതോടെ മരണസംഖ്യ 116 ആയി. 14166 പേരാണ് നിലവിൽ അസുഖബാധിതരായിട്ടുള്ളത്. 64 പേരെ കൂടി പ്രവേശിപ്പിച്ചതോടെ ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 362 ആയി. തീവ്ര പരിചരണ വിഭാഗത്തിൽ 102 പേരാണുള്ളത്.
പുതിയ രോഗികളിൽ 495 പേരാണ് മസ്കത്ത് ഗവർണറേറ്റിൽ നിന്നുള്ളത്. ഇതോടെ മസ്കത്ത് ഗവർണറേറ്റിലെ കോവിഡ് ബാധിതരുടെ എണ്ണം 18860 ആയി. 8429 പേർക്കാണ് ഇവിടെ അസുഖം ഭേദമായത്. മരണപ്പെട്ടതിൽ 89 പേരും മസ്കത്തിൽ ചികിത്സയിലിരുന്നവരാണ്. മസ്കത്തിൽ മേഖലയിൽ സീബ് വിലായത്തിലാണ് ഇന്ന് കൂടുതൽ രോഗികൾ. 233 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. മത്രയിൽ 79 പുതിയ രോഗികളാണ് ഉള്ളത്. വിവിധ വിലായത്തുകളിലെ അസുഖ ബാധിതർ, സുഖപ്പെട്ടവർ എന്നിവർ ചുവടെ;
1. മസ്കത്ത് ഗവർണറേറ്റ്: മത്ര-5945, 3729; മസ്കത്ത് -458,215; ബോഷർ-5025, 1760; അമിറാത്ത്-980,367; സീബ് -6274,2311; ഖുറിയാത്ത്-178,47
2. തെക്കൻ ബാത്തിന: ബർക്ക- 847,401; വാദി മആവിൽ- 89,34; മുസന്ന-377,179; നഖൽ -98,49; അവാബി- 118,48; റുസ്താഖ്-285,114.
3. വടക്കൻ ബാത്തിന: സുവൈഖ് -433, 260; ഖാബൂറ-132,55; സഹം-283,158; സുഹാർ -569,320; ലിവ -165,125; ഷിനാസ് -177,130.
4. ദാഖിലിയ: നിസ്വ-221, 115; സമാഇൽ-219,148; ബിഡ്ബിദ്-166,84; ഇസ്കി -141,74; മന-29,7; ഹംറ-44,10; ബഹ്ല -88,50; ആദം-67,63.
5. അൽ വുസ്ത: ഹൈമ-44,15; ദുകം -893,49.
6. തെക്കൻ ശർഖിയ: ബുആലി-352, 195; ബുഹസൻ- 26,5; സൂർ-143,79; അൽ കാമിൽ-67,37; മസീറ-2,0.
7. വടക്കൻ ശർഖിയ: ഇബ്ര-63,38; അൽ ഖാബിൽ-22,10; ബിദിയ -40,19; മുദൈബി -201,121; ദമാ വതായിൻ-55,23; വാദി ബനീ ഖാലിദ് -8,4.
8. ബുറൈമി: ബുറൈമി -263,142; മഹ്ദ-8,7.
9. ദാഹിറ: ഇബ്രി- 176,120; ദങ്ക് -24, 20; യൻകൽ -24,11.
10. ദോഫാർ: സലാല- 235,40; മസ്യൂന-3,0; ഷാലിം-9,0; മിർബാത്ത്-1,0; തഖാ-1,0.
11. മുസന്ദം: ഖസബ്-8,7; ദിബ്ബ-2,1; ബുക്ക -1,1
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.