മസ്കത്ത്: രാജ്യത്ത് അഞ്ചാംതലമുറ മൊബൈൽ സേവനം (ഫൈവ് ജി) ആരംഭിക്കാൻ ദേശീയ ടെലികോ ം കമ്പനിയായ ഒമാൻ ടെൽ ഒരുങ്ങി. ഏതുസമയത്തും സേവനം ആരംഭിക്കാൻ തങ്ങൾ തയാറാണ്. എന്നാ ൽ, ഫൈവ് ജിയെ പിന്തുണക്കുന്ന മൊബൈൽ ഫോണുകൾ വിപണിയിൽ ലഭ്യമല്ലാത്തതിനാൽ സേവനം ആരം ഭിച്ചാലും അത് ഉപഭോക്താക്കളിലേക്ക് എത്താൻ വൈകുമെന്ന് ഒമാൻടെൽ നെറ്റ്വർക് ഡി സൈൻ സീനിയർ മാനേജർ ഡോ. അലി അൽ ഹാഷ്മി പറഞ്ഞു.
നിലവിൽ ചില മേഖലകളിൽ േപായാൽ നെറ്റ്വർക് സെലക്ഷനിൽ ഫൈവ് ജി എന്ന് കാണാൻ കഴിയും. എന്നാൽ ഫൈവ് ജി പ്രവർത്തിക്കുന്ന ഫോണുകൾ ഇല്ലാത്തതിനാൽ ഇൗ നെറ്റ്വർക് ഉപയോഗിക്കാൻ കഴിയില്ലെന്നും ഡോ. അലി അൽ ഹാഷ്മി പറഞ്ഞു.
മൊബൈൽ ഫോൺ കമ്പനികൾ ഫൈവ് ജി ഫോണുകൾ ഇറക്കാനുള്ള ഒരുക്കത്തിലാണ്. അടുത്തിടെ സമാപിച്ച ബാഴ്സലോണ മൊബൈൽ കോൺഗ്രസിൽ ചില കമ്പനികൾ ഫൈവ് ജി ഫോണുകൾ അവതരിപ്പിച്ചിരുന്നെങ്കിലും അവ വാണിജ്യതലത്തിൽ വിപണനത്തിന് എത്തിയിട്ടില്ല. ഇൗവർഷം പകുതിയോടെ ഫൈവ് ജി ഫോണുകൾ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷ.
ഒമാൻ ടെൽ രണ്ടുവർഷം മുേമ്പ ഫൈവ് ജിയുടെ പരീക്ഷണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നതായും നെറ്റ്വർക് തലത്തിൽ മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും ഡോ. അലി അൽ ഹാഷ്മി പറഞ്ഞു.
ഫോർ ജിക്ക് പകരക്കാരനല്ല ഫൈവ് ജി. ഉയർന്ന ബാൻഡ്വിഡ്ത്ത് സേവനം ലഭിക്കുന്ന ഫൈവ് ജി ഭാവിയുടെ സാേങ്കതികതയാണെങ്കിലും ആദ്യഘട്ടത്തിൽ വ്യക്തിഗത ഉപയോഗത്തിന് ലഭ്യമാകാൻ സാധ്യതയില്ല. വ്യവസായിക, ചരക്കുഗതാഗത, കാർഷിക മേഖലകളിലാകും ആദ്യഘട്ടത്തിൽ ഇതിെൻറ ഉപയോഗമെന്നും ഡോ. അലി അൽ ഹാഷ്മി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.