മസ്കത്ത്: പ്രക്ഷുബ്ധ കാലാവസ്ഥയെ തുടര്‍ന്ന് കഴിഞ്ഞ 22ന് സൂര്‍ തീരത്ത് മുങ്ങിയ ഇന്ത്യന്‍ ഉരുവിലെ തൊഴിലാളികള്‍ വൈകാതെ നാട്ടിലേക്ക് തിരിക്കും. മസീറ ദ്വീപിന് സമീപമായിരുന്നു സംഭവം. പ്രക്ഷുബ്ധ കാലാവസ്ഥയെ തുടര്‍ന്നാണ് ഷാര്‍ജയില്‍നിന്ന് ഭക്ഷണസാധനങ്ങളുമായി സോമാലിയയിലേക്ക് പോവുകയായിരുന്ന ഉരു അപകടത്തില്‍പെട്ടത്.
ഗുജറാത്തില്‍ നിന്നുള്ള ഉരു കാലികളുമായാണ് ഷാര്‍ജയില്‍ എത്തിയത്. ഉരുവിലുണ്ടായിരുന്ന 17 ഗുജറാത്ത് സ്വദേശികളെ ഒമാനി മത്സ്യത്തൊഴിലാളികളും കോസ്റ്റ് ഗാര്‍ഡും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. ഉരു അപകടത്തില്‍പെട്ട് അര മണിക്കൂറിനകം ഒമാനി മത്സ്യത്തൊഴിലാളികള്‍ സ്ഥലത്തത്തെി രക്ഷാപ്രവര്‍ത്തനം നടത്തിയതായി ഉരുവിന്‍െറ ക്യാപ്റ്റനായ അഷ്റഫ് കലീം ഇബ്രാഹീം പറഞ്ഞു.
കപ്പല്‍ മുങ്ങിയതോടെ പാസ്പോര്‍ട്ട് അടക്കം യാത്രാരേഖകളുമായി ലൈഫ് ബോട്ടില്‍ കയറുകയായിരുന്നു. ഒമാനി കോസ്റ്റ്ഗാര്‍ഡിന് കൈമാറിയ ഇവര്‍ ഇപ്പോള്‍ സൂറിലെ ഹോട്ടല്‍ മുറിയില്‍ കഴിയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.