മസ്കത്ത്്: മൂന്നുമാസത്തെ വേനലവധിക്ക് വിട നല്‍കി ഒമാനി വിദ്യാലയങ്ങള്‍ ഈമാസം 28ന് തുറക്കും. പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാന്‍ വിപണിയും വിദ്യാലയ മേഖലയും സജീവമാവുകയാണ്. യൂനിഫോമുകളും സ്കൂള്‍ ബാഗ്, ഷൂസ്, പഠനോപകരണങ്ങള്‍ തുടങ്ങിയവയൊക്കെ വാങ്ങി സ്വന്തമാക്കാനായി രക്ഷിതാക്കളും വിദ്യാര്‍ഥികളും സൂഖുകളിലും മാളുകളിലുമായി കയറിയിറങ്ങുകയാണ്. ഇതോടെ, നോമ്പും പെരുന്നാളും കഴിഞ്ഞ ആലസ്യത്തില്‍നിന്ന് വിപണി ഉണര്‍ന്നുതുടങ്ങി.
വിവിധ ഇന്ത്യന്‍ സ്കൂളുകളെല്ലാം കഴിഞ്ഞദിവസങ്ങളിലായി പ്രവര്‍ത്തനമാരംഭിച്ചുകഴിഞ്ഞു. സ്വദേശി കുട്ടികളില്‍ ചെറിയവര്‍ക്ക് കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത ത്രീഡി ബാഗുകളാണ് വേണ്ടത്.
രക്ഷിതാക്കള്‍ കുട്ടികളുടെ അഭിരുചിക്കൊത്ത് വാങ്ങി നല്‍കാന്‍ താല്‍പര്യപ്പെടുന്നുണ്ട്. ആണ്‍കുട്ടികള്‍ക്ക് ബെന്‍ടെണും, ഫുട്ബാള്‍ ടീമുകളുടെ പേരിലുള്ള ബാഗുകളും മതി.
ട്രോളി ബാഗുകളോടുള്ള താല്‍പര്യം കുറഞ്ഞുവരുന്നതായാണ് കാണുന്നത്. സീസണുകള്‍ മാറി മാറി ഒന്നിനുപിറകെ ഒന്നായി എത്തിപ്പെടുന്നതിനാലുള്ള സാമ്പത്തിക ഞെരുക്കത്തിന്‍െറ പരിഭവം പറച്ചിലുകള്‍ക്കിടയിലും സ്കൂള്‍ വിപണിയില്‍ സജീവമാവുകയാണ് സ്വദേശികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.