മസ്കത്ത്: തിരുവനന്തപുരത്തുനിന്നുള്ള എമിറേറ്റ്സ് വിമാനം ദുബൈ വിമാനത്താവളത്തില്‍ ക്രാഷ്ലാന്‍ഡിങ്ങിനിടെ തീപിടിച്ച സംഭവത്തെ തുടര്‍ന്ന് മസ്കത്തില്‍നിന്ന് ദുബൈയിലേക്കുള്ള വിമാന സര്‍വിസുകള്‍ മണിക്കൂറുകള്‍ വൈകി.
ചില സര്‍വിസുകള്‍ റദ്ദാക്കുകയും ചെയ്തതുമൂലം യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടിലായി. വൈകീട്ട് 6.30ഓടെയാണ് ദുബൈ എയര്‍പോര്‍ട്ട് ഭാഗികമായി പ്രവര്‍ത്തനസജ്ജമായത്. ഒരു റണ്‍വേ മാത്രമാണ് രാത്രിയും സര്‍വിസിനായി ഉപയോഗിക്കുന്നത്. ഒമാന്‍ സമയം രാത്രി എട്ടുമണിയോടെയാണ് ദുബൈയിലേക്ക് അപകടശേഷമുള്ള ആദ്യ സര്‍വിസ് പുറപ്പെട്ടത്.
ഒമാന്‍ എയറിന്‍െറയും ഫൈ്ള ദുബൈയുടെയും എമിറേറ്റ്സിന്‍െറയും അഞ്ചു സര്‍വിസുകള്‍ ബുധനാഴ്ച റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. അനിശ്ചിതമായ വൈകലിന്‍െറ ഫലമായി യാത്രക്കാരില്‍ പലരും വിമാനത്താവളത്തില്‍നിന്ന് വീടുകളിലേക്ക് തിരികെപോന്നു. അത്യാവശ്യക്കാര്‍ റോഡുമാര്‍ഗവും യാത്രപുറപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.