കുവൈത്ത് സിറ്റി: ലഹരിക്കെതിരെയുള്ള കാര്യപരിപാടി എന്ന പേരിൽ പൊതുവിദ്യാഭ്യാസ വകുപ്പ് അവതരിപ്പിച്ച സൂംബ ഡാൻസുമായി ബന്ധപ്പെട്ട വിജ്ഞാപനം പുന:പരിശോധിക്കണമെന്ന് കുവൈത്ത് കേരള ഇസ്ലാഹി സെൻറർ (കെ.കെ.ഐ.സി) ആവശ്യപ്പെട്ടു. വർധിച്ചുവരുന്ന ലഹരിക്കെതിരെ എല്ലാവരും ഒന്നിച്ചുനിന്ന് പോരാടുന്നതും പദ്ധതികൾ ആവിഷ്കരിക്കുന്നതും സ്വാഗതാർഹമാണ്.
സൂംബ ഡാൻസ് അധ്യാപകരും വിദ്യാർഥികളും കളിക്കുന്നതുകൊണ്ടും അവ പാഠപുസ്തകത്തിൽ കൊണ്ടുവരുന്നതിലൂടെയും എങ്ങനെയാണ് ലഹരി വിരുദ്ധത സൃഷ്ടിക്കാൻ സാധിക്കുക എന്നതാണ് കാതലായ ചോദ്യം. ലഹരിക്കെതിരെ ഇത്തരം തൊലിപ്പുറത്തുള്ള പ്രഹസനങ്ങളെ മാറ്റി നിർത്തി ദീർഘകാലാടിസ്ഥാനത്തിലുള്ള നിർദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് വരണമെന്നും മംഗഫിൽ സംഘടിപ്പിച്ച തർബിയത് ക്യാമ്പിലെ പ്രമേയത്തിൽ വ്യക്തമാക്കി.
അസീൽ സലഫി, അബ്ദുസ്സലാം സ്വലാഹി, സമീർ അലി ഏകരൂൽ, ഹാഫിസ് മുഹമ്മദ് അസ്ലം, പി.എൻ. അബ്ദു റഹിമാൻ, മുസ്തഫ സഖാഫി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ എടുത്തു. ശബീർ സലഫി ക്യാമ്പ് കോഓഡിനേറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.