കുവൈത്ത് സിറ്റി: വിദേശികൾക്ക് മരുപ്രദേശങ്ങളിലും മറ്റും ശൈത്യകാല തമ്പുകൾ പണിയാൻ അനുമതി ലഭിക്കണമെങ്കിൽ സ്പോൺസറുടെ കത്ത് വേണമെന്ന് നിബന്ധന. തമ്പ് നിർമിക്കുന്നതിന് അനുമതി ആവശ്യപ്പെട്ട് സമർപ്പിക്കുന്ന അപേക്ഷയോടൊപ്പം സ്പോൺസറുടെ കത്തുകൂടി വെക്കണം. കുവൈത്ത് മുനിസിപ്പാലിറ്റിയിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസങ്ങളിൽ തമ്പ് മേഖലകളിൽ നടത്തിയ പരിശോധനയിൽ വിദേശികളുടെ പേരിലുള്ള നിരവധി തമ്പുകൾ കണ്ടെത്താനായതായി അധികൃതർ പറഞ്ഞു. ഏഷ്യൻ രാജ്യക്കാരുടെ പേരിലുള്ള ഈ തമ്പുകളിൽ അധിക എണ്ണത്തിലും സ്വദേശികളെയാണ് കാണാൻ സാധിച്ചത്. തമ്പുകളിൽ എന്താണ് നടക്കുന്നതെന്ന് ഉടമകളായ വിദേശികൾക്ക് ഒരു അറിവുമില്ലെന്നതാണ് വസ്തുത. മഴക്കെടുതികളെ തുടർന്ന് ഇപ്രാവശ്യത്തെ തമ്പ് സീസൺ വൈകിയാണ് ആരംഭിച്ചത്. മഴയെ തുടർന്ന് കുഴിബോംബുകൾ വ്യാപകമായി പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് കൂടുതൽ ജാഗ്രത കൈക്കൊള്ളാനും തമ്പുടമകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.