പശ്ചിമേഷ്യൻ യൂത്ത് ഫുട്ബാളിൽ ഫലസ്തീനെതിരെ ഗോൾ നേടിയ കുവൈത്ത് ടീമിെൻറ ആഹ്ലാദം
കുവൈത്ത് സിറ്റി: വെസ്റ്റ് ഏഷ്യൻ യൂത്ത് ഫുട്ബാളിൽ എ ഗ്രൂപ്പിൽ കുവൈത്തിന് ജയം. ഫലസ്തീനെ ഒന്നിനെതിരെ രണ്ടു ഗോളിനാണ് കുവൈത്ത് കീഴടക്കിയത്.
ഇറാഖിലെ ബസറയിൽ നടന്ന ഗ്രൂപ് എ മത്സരത്തിൽ 30ാം മിനിറ്റിൽ സയ്യിദ് യൂസുഫിലൂടെ കുവൈത്ത് ആണ് ആദ്യം ലീഡ് നേടിയത്. 53ാം മിനിറ്റിൽ ഖാലിദ് അൽ നബ്റിസിയിലൂടെ ഫലസ്തീൻ ഗോൾ മടക്കി.
77ാം മിനിറ്റിൽ സാലിഹ് അൽ ബിനായി കുവൈത്തിെൻറ വിജയഗോൾ കണ്ടെത്തി. ഇതോടെ ഏഴ് പോയൻറുമായി കുവൈത്ത് ഗ്രൂപ്പിൽ മുന്നിലെത്തി. ആറു പോയൻറുള്ള ഇറാഖ് രണ്ടാമതും നാലു പോയൻറുമായി ബഹ്റൈൻ മൂന്നാമതുമാണ്. മൂന്നു പോയൻറുമായി ഫലസ്തീൻ യമനും അവസാന സ്ഥാനങ്ങളിലാണ്.
പോയെൻറാന്നുമില്ലാതിരുന്ന യമൻ ഇറാഖിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ചതാണ് കുവൈത്തിനെ ഗ്രൂപ്പിൽ മുന്നിലെത്തിച്ചത്.
യമനെതിരെയാണ് കുവൈത്തിെൻറ അടുത്ത കളി. ഗ്രൂപ് ബിയിൽ ജോർഡൻ, സിറിയ, ലബനാൻ, യു.എ.ഇ എന്നീ ടീമുകളാണ് കളിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.