പ്രതികളും പിടിച്ചെടുത്ത മയക്കുമരുന്നുകളും

മയക്കുമരുന്നും ആയുധങ്ങളുമായി രണ്ടുപേർ പിടിയിൽ

കുവൈത്ത് സിറ്റി: രാജ്യത്ത് വൻ മയക്കുമരുന്ന് വേട്ട. ജഹ്‌റ ഗവർണറേറ്റിലെ ഒയൂണിൽ നടത്തിയ പരിശോധനയിൽ 34 കിലോ വിവിധ മയക്കുമരുന്നുകൾ, 10,000 ലിറിക്ക കാപ്‌സ്യൂളുകൾ, ലൈസൻസില്ലാത്ത തോക്കുകൾ, വെടിയുണ്ടകൾ എന്നിവ പിടിച്ചെടുത്തു. 30 കിലോ രാസവസ്തുക്കൾ, മൂന്നു കിലോ ഷാബു, ഒരു കിലോ ഹാഷിഷ്, 10,000 ലിറിക്ക കാപ്സ്യൂളുകൾ, ലൈസൻസില്ലാത്ത രണ്ടു തോക്കുകൾ എന്നിവ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.

വാഹനത്തിനുള്ളിൽ മയക്കുമരുന്ന് ഒളിപ്പിച്ച ഒരു ബിദൂനിയെ പരിശോധനയിൽ പിടികൂടി. ഇയാളുടെ കൂട്ടാളി നേരത്തേ പിടിയിലായിരുന്നു. ചോദ്യം ചെയ്യലിൽ പിടിച്ചെടുത്ത വസ്തുക്കൾ രഹസ്യമായി എത്തിച്ചതാണെന്ന് പ്രതികൾ സമ്മതിച്ചു. മയക്കുമരുന്ന് കടത്ത്, വിൽപന, ഉപയോഗം എന്നിവക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Tags:    
News Summary - two people arretsed for holding drug and arms

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.