കുവൈത്ത് സിറ്റി: രോഗിയുടെ തലച്ചോറിലെ മുഴ കുവൈത്ത് മെഡിക്കൽ ടീം സുരക്ഷിതമായി നീ ക്കി. മൂന്നുമണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഏഴു സെൻറിമീറ്റർ വലുപ്പമുള്ള മുഴ അപകടമില്ലാതെ പുറത്തെടുത്തത്. അത്യാധുനിക സാേങ്കതികവിദ്യ ഉപയോഗിച്ച് തലയോട്ടിയിലെ മുഴയുടെ ഭാഗത്ത് അഞ്ചു സെ.മീ. വലുപ്പത്തിൽ തുറന്ന് മറ്റു ഭാഗത്തിന് ക്ഷതം സംഭവിക്കാതെ സർജിക്കൽ ഡിവൈസ് ഉപയോഗിച്ച് മുഴ പുറത്തെടുക്കുകയായിരുന്നു. ജർമൻ സാേങ്കതിക വിദ്യ ഉപയോഗിച്ചാണ് അതി സങ്കീർണമായ ശസ്ത്രക്രിയ കുറഞ്ഞ സമയത്തിൽ വിജയകരമായി പൂർത്തിയാക്കിയത്.
മുഴയുടെ കൃത്യമായ വലുപ്പവും സ്ഥാനവും കണ്ടെത്താൻ കഴിഞ്ഞതോടെ പുറത്തെടുക്കൽ എളുപ്പമായി. തലച്ചോറിെൻറ 250ലേറെ ദ്വിമാന ചിത്രങ്ങളെടുത്ത് ഇതിനെ ത്രിമാന ചിത്രങ്ങളാക്കി മാറ്റിയാണ് ഇത് സാധിച്ചത്. കുവൈത്തിൽ ഇൗ തരത്തിലുള്ള ആദ്യത്തെ ശസ്ത്രക്രിയയാണിത്. നേരത്തെ സൗദിയിലും യു.എ.ഇയിലും ഒാരോ തവണ നടന്നിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ സ്പെഷൽ സർജറി ഡിപ്പാർട്ട്മെൻറ് മേധാവി ഡോ. താരിഖ് അൽ ശൈഖ് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.