ലംഘനങ്ങൾ കണ്ടെത്തിയ വാഹനങ്ങൾ നീക്കുന്നു
കുവൈത്ത് സിറ്റി: നിരോധിത മേഖലകളിലെ പാർക്കിങ്, ഗതാഗതം തടസ്സപ്പെടുത്തൽ, അടിയന്തര മെഡിക്കൽ സേവനങ്ങൾക്ക് തടസ്സം സൃഷ്ടിക്കൽ തുടങ്ങിയ നിയമലംഘനങ്ങൾ ട്രാഫിക് പൊലീസ് വിപുലമായ പരിശോധന ആരംഭിച്ചു.
ആശുപത്രികൾക്ക് ചുറ്റുമുള്ള പ്രദേശങ്ങൾ ഉൾപ്പെടെ എല്ലാ ഗവർണറേറ്റുകളിലും പരിശോധന ശക്തമാണ്. അമിരി ആശുപത്രിയിൽ മാത്രം ആകെ 119 നിയമലംഘനങ്ങൾ രേഖപ്പെടുത്തി. പരിശോധനയിൽ അഹ്മദി ഗവർണറേറ്റിൽ 570 നിയമ ലംഘനൾ കണ്ടെത്തി. ഫർവാനിയ (536), കുവൈത്ത് സിറ്റി (451), ജഹ്റ (358) എന്നിങ്ങനെയാണ് മറ്റു കണക്കുകൾ. 47 വാഹനങ്ങളും മോട്ടോർ സൈക്കിളുകളും അധികൃതർ പിടിച്ചെടുത്തു. ആറ് പേരെ കസ്റ്റഡിയിലെടുത്തു.
രണ്ടുപേരെ ലൈസൻസില്ലാതെ വാഹനമോടിച്ചതിന് ജുവനൈൽ ഡിറ്റൻഷൻ സെന്ററിലേക്ക് റഫർ ചെയ്തു. 11 പേരെ റെസിഡൻസി നിയമലംഘകർക്ക് അധികാരികൾക്ക് അയച്ചു.
വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗം, സീറ്റ് ബെൽറ്റ് ധരിക്കാത്തത്, നിയമവിരുദ്ധമായി വിൻഡോ ടിൻറിംഗ്, ശബ്ദ തടസ്സങ്ങൾ സൃഷ്ടിക്കൽ, ട്രക്കുകളും ടാക്സികളും നടത്തുന്ന കുറ്റകൃത്യങ്ങൾ എന്നിവയാണ് പ്രധാനമായും പരിശോധിച്ചത്. മനഃപൂർവ്വം ഗതാഗത തടസ്സം സൃഷ്ടിച്ചതിനും, അപകടകരമായ രീതിയിൽ മറികടക്കുന്നതിനും റോഡ് സ്തംഭനത്തിനും ഗതാഗതക്കുരുക്കിനും കാരണമാകുന്ന പ്രവൃത്തികൾക്കും 205 നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.