കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കുവൈത്തിൽ ടാക്സികൾക്ക് കൂടി വിലക്ക് ഏർപ്പെടുത്ത ിയതോടെ പ്രതിസന്ധിയിലാവുന്നത് നിരവധി തൊഴിലാളികൾ. ചില കമ്പനികൾ തൊഴിലാളികൾക്ക് വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. സ്വന്തം വാഹനമുള്ളവർക്കും പ്രശ്നമില്ല. ഇതല്ലാത്ത പതിനായിരക്കണക്കിന് തൊഴിലാളികളാണ് പ്രതിസന്ധിയിലാവുക.
നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും നിരവധി സ്വകാര്യ കമ്പനികൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. ഇവിടങ്ങളിലെ തൊഴിലാളികൾക്ക് ഇനി ജോലിക്ക് പോവാൻ പ്രയാസമാവും. വൈകീട്ട് അഞ്ചുമണി മുതൽ പുലർച്ചെ നാലുവരെയാണ് രാജ്യത്ത് കർഫ്യൂ ഏർപ്പെടുത്തിയിട്ടുള്ളത്. പകൽ നിരത്തുകൾ ഇപ്പോഴും സജീവമാണ്. ഇൗ സാഹചര്യത്തിലാണ് കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിനായി ടാക്സികൾക്ക് വിലക്ക് ഏർപ്പെടുത്താൻ അധികൃതർ തീരുമാനിച്ചത്.
രാജ്യത്താകെ 18000ത്തിലധികം ടാക്സികളുണ്ടെന്നാണ് കണക്ക്. ഇതിൽ രണ്ടായിരത്തിലധികം എണ്ണം ഓടിക്കുന്നത് മലയാളി ൈഡ്രവർമാരാണ്. ഇവരുടെയും വരുമാനം നിലക്കുന്നതോടെ വൻ പ്രതിസന്ധി അഭിമുഖീകരിക്കും. വരുമാനമില്ലാതെ എത്രനാൾ പിടിച്ചുനിൽക്കാൻ കഴിയുമെന്നത് ഇവരുടെ മുന്നിലെ വലിയ ചോദ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.