കുവൈത്ത് സിറ്റി: കുവൈത്തിൽ സിവിൽ െഎഡി കാർഡുകൾ ബന്ധപ്പെട്ടവരുടെ താമസ സ്ഥലത്ത് എത്തിക്കുന്ന സംവിധാനം വിജയം. നവംബർ 11 മുതൽ ആരംഭിച്ച് ഇതുവരെ 40,000 കാർഡുകൾ വീട്ടിലെത്തിച്ചു. പ്രതിദിനം ശരാശരി 2600 കാർഡുകൾ എത്തിക്കുന്നതായാണ് കണക്കുകൾ. ഒരു കാർഡിന് രണ്ട് ദീനാർ ഡെലിവറി ചാർജ് ഇൗടാക്കിയാണ് കാർഡ് എത്തിച്ചുനൽകുന്നത്.
ഒരു കേന്ദ്രത്തിൽ ഒന്നിലധികം കാർഡുകൾ ഒരേസമയം വിതരണം നടത്തേണ്ടതുണ്ടെങ്കിൽ അധികമുള്ള ഒാരോന്നിനും ആദ്യത്തെ രണ്ട് ദീനാറിന് പുറമെ കാൽ ദീനാർ കൂടി നൽകണം. ഉദാഹരണമായി, മൂന്ന് കാർഡ് വീട്ടിലെത്തിക്കുന്നതിന് രണ്ടര ദീനാർ ആണ് നൽകേണ്ടിവരുക. ഡെലിവറി സേവനം ഉപയോഗപ്പെടുത്തണമെന്ന് നിർബന്ധമില്ല. വ്യക്തികൾക്ക് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ഒാഫിസിലെത്തി നേരിട്ട് കൈപ്പറ്റുകയുമാവാം.
സിവിൽ െഎഡി ഒാഫിസിലെ തിരക്ക് ഒഴിവാക്കാൻ പുതിയ സംവിധാനം സഹായകമായി. ആളുകൾക്ക് യാത്ര ചെയ്യാതെയും തിരക്ക് ഒഴിവാക്കിയും സിവിൽ െഎഡി കാർഡ് ലഭ്യമാവും എന്നതും ആശ്വാസമാണ്. സിവിൽ െഎഡി കാർഡ് വീട്ടിലെത്തിക്കണമെങ്കിൽ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അതോറിറ്റിയുടെ വെബ് സൈറ്റ് വഴി അപേക്ഷിച്ചാൽ മതി. വിതരണത്തിന് തയാറായാൽ രണ്ട് പ്രവൃത്തി ദിവസത്തിനകം കാർഡ് വീട്ടിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.