ജനറൽ ഫയർ ഫോഴ്‌സ് സംഘം പരിശോധയിൽ

തീപിടിത്ത അപകടങ്ങൾ ചെറുക്കൽ കർശന പരിശോധന തുടരുന്നു

കുവൈത്ത് സിറ്റി: രാജ്യത്ത് തീപിടിത്ത അപകടങ്ങൾ ചെറുക്കുന്നതിന്റെ ഭാഗമായി കർശന പരിശോധന തുടരുന്നു.

കഴിഞ്ഞ ദിവസം ജനറൽ ഫയർ ഫോഴ്‌സ് സംഘം ബ്നൈദ് അൽ ഖർ പ്രദേശത്ത് പരിശോധന കാമ്പയിൻ നടത്തി. കെട്ടിടങ്ങളിലെയും സ്ഥാപനങ്ങളിലെയും സുരക്ഷ, അഗ്നി പ്രതിരോധ നിയമങ്ങൾ സംഘം പരിശോധിച്ചു.

തീപിടിത്തം പ്രതിരോധിക്കുന്നതിനായുള്ള ജനറൽ ഫയർ ഫോഴ്‌സിന്റെ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിച്ചു. നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ട നിരവധി സ്ഥാപനങ്ങൾ സംഘം അടച്ചുപൂട്ടി.

ആഭ്യന്തര മന്ത്രാലയം, വൈദ്യുതി, ജല മന്ത്രാലയം, പരിസ്ഥിതി പൊതു അതോറിറ്റി, കുവൈത്ത് മുനിസിപ്പാലിറ്റി, ഭക്ഷ്യ-കാർഷിക അതോറിറ്റി എന്നിവയുൾപ്പെടെ നിരവധി സർക്കാർ ഏജൻസികളുമായി സഹകരിച്ചാണ് പരിശോധന നടത്തിയത്. രാജ്യത്ത് വേനൽ കനത്തതോടെ തീപിടിത്ത കേസുകളും വർധിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം സൽമിയിൽ സ്ക്രാപ്പ്‍യാഡിൽ വൻ തീപിടിത്തമുണ്ടായി. കഴിഞ്ഞ ദിവസങ്ങളിൽ വിവിധ അപ്പാർട്മെന്റുകളിലും തീപിടിത്തം റിപ്പോർട്ടു ചെയ്തിരുന്നു.

അപകടങ്ങൾ വരാതെ ജാഗ്രത പാലിക്കാനും അഗ്നിസുരക്ഷ നിയമങ്ങൾ പാലിക്കാനും അധികൃതർ ഉണർത്തി.

Tags:    
News Summary - Strict investigation continues into fire damage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.