കുവൈത്ത് സിറ്റി: കുവൈത്തിൽ സമൂഹമാധ്യമങ്ങളിലെ ഇടപെടലുകൾ നിയന്ത്രിക്കാൻ നിയമനിർമാണം പരിഗണനയിൽ. ഇതുമായി ബന്ധപ്പെട്ട കരടുനിയമം സർക്കാറിെൻറ മുന്നിലുണ്ട്. ബന്ധപ്പെട്ട ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
അതേസമയം, കരടുനിയമത്തിലെ ഉള്ളടക്കം സംബന്ധിച്ച് റിപ്പോർട്ടിൽ വ്യക്തമാക്കുന്നില്ല. സമൂഹ മാധ്യമങ്ങളിൽ ചില വ്യക്തികളുടെ ഇടപെടൽ സുഹൃദ് രാഷ്ട്രങ്ങളുമായുള്ള ബന്ധത്തിനെ വരെ ബാധിക്കുന്നതിലേക്ക് നയിക്കുന്ന പശ്ചാത്തലത്തിലാണ് അധികൃതർ കർക്കശ നടപടികളിലേക്ക് നീങ്ങുന്നത്. സഹോദരരാജ്യമായ സൗദിക്കെതിരെയും അവിടത്തെ ഭരണ നേതൃത്വത്തിനെതിരെയും മോശം പരാമർശം നടത്തിയ നിരവധി ട്വിറ്റർ ഉപഭോക്താക്കൾക്കെതിരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ആഴ്ച അധികൃതർ വ്യക്തമാക്കിയിരുന്നു.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാെൻറ കുവൈത്ത് സന്ദർശന വേളയിലാണ് അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയത്. സമൂഹമാധ്യമങ്ങളെ നിരീക്ഷിക്കുന്നതിനായി കുവൈത്ത് സർക്കാർ പ്രത്യേക സോഫ്റ്റ്വെയർ സ്വന്തമാക്കാൻ ആലോചിക്കുന്നുണ്ട്. ട്വിറ്റർ, ഇൻസ്റ്റഗ്രാം, സ്നാപ്ചാറ്റ് തുടങ്ങിയവയിലെ നിയമവിരുദ്ധമായ ഉള്ളടക്കം കണ്ടെത്താനാണ് സോഫ്റ്റ്വെയർ ഉപയോഗിക്കുക. അടുത്ത സാമ്പത്തിക വർഷം മുതൽ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിക്ക് 75,000 ദീനാറാണ് ചെലവു കണക്കാക്കുന്നത്.
രാജ്യത്തിെൻറ സാമ്പത്തിക നിലയെ വരെ ബാധിക്കുന്ന രീതിയിൽ സമൂഹമാധ്യമങ്ങളിലൂടെ ഉൗഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് വ്യാപകമായതോടെയാണ് ഇത്രയും തുക മുടക്കി പദ്ധതി രൂപകൽപന ചെയ്യാൻ ധനമന്ത്രാലയം തീരുമാനിച്ചത്. വ്യാജ പേരും ചിഹ്നങ്ങളും ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന അക്കൗണ്ടുകൾ പൂട്ടിക്കാൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയം ട്വിറ്റർ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.