കുവൈത്ത് സിറ്റി: ബലി പെരുന്നാള്‍ ആഘോഷത്തിനോടനുബന്ധിച്ച് ശുചിത്വ വകുപ്പിെൻറ പ്രത്യ േക നിര്‍ദ്ദേശത്തെ തുടർന്ന് രാജ്യത്തെ അറവുശാലകളും ഇറച്ചി വില്പനശാലകളും വൃത്തിയ ാക്കി. അറവുശാലകളുടെ അടുത്ത് മാലിന്യങ്ങള്‍ ഉപേക്ഷിക്കാന്‍ വലിയ കുഴികള്‍ സ്ഥാപിക് കുകയും കന്നുകാലികളുടെ ആരോഗ്യം ഉറപ്പുവരുത്തുകയും ചെയ്തു.
ജഹ്റയിലെ ആട് ഇറച്ചി വില്പനശാലയില് പെരുന്നാളിന് മുമ്പു തന്നെ തിരക്കനുഭപ്പെടുന്നുവെന്നും ഇറച്ചി വില ഉയരുന്നത് സംബന്ധിച്ച് കാരണം ധാരാളം പേര് പരാതികളുമായി എത്തുന്നുണ്ടെന്നും അല്‍ ഖബ്സ് പത്രം റിപ്പോര്‍ട്ടു ചെയ്തു.
രാജ്യത്തെ പ്രധാനപ്പെട്ട അറവുശാലകളിലൊന്നായ ജഹ്റയിലെ അറവുശാല നവീകരണത്തിന് സമയമായിരിക്കുന്നുവെന്നും ആധുനിക സൗകര്യങ്ങളോടെ നവീകരിക്കുകയോ പുതിയ അറവുശാല സ്ഥാപിക്കുകയോ വേണമെന്ന് ആവശ്യമുയരുന്നുണ്ട്. അറവുശാലകളിലും വിപണിയിലും ജനങ്ങളുടെ ശ്രദ്ധ കൂടുതല്‍ ലഭിക്കാന്‍ വിവിധ തരത്തിലള്ള അലങ്കാര വെളിച്ചങ്ങളും മോഡലുകളും സ്ഥാപിച്ചിട്ടുണ്ടെന്നും വിവിധ രാജ്യങ്ങളില്‍ നിന്നെത്തിച്ച കന്നുകാലികള്‍ മാര്‍ക്കറ്റുകൾക്ക് കൂടുതല്‍ ശ്രദ്ധ നല്‍കുന്നുണ്ടെന്നും അല്‍ ഖബ്സ് റിപ്പോര്‍ട്ടു ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.