സുരക്ഷ പരിശോധന: നിരവധി പേർ പിടിയിൽ

കുവൈത്ത് സിറ്റി: മെഡിക്കൽ ക്ലിനിക്കുകളിലും സലൂണുകളിലും നടത്തിയ പരിശോധനകളിൽ തൊഴൽ നിയമങ്ങൾ ലംഘിച്ച 16 പേരെ പിടികൂടി. ലൈസൻസില്ലാതെ മെഡിക്കൽ പ്രൊഫഷൻ പ്രാക്ടീസ് ചെയ്യുന്ന ഒരാളും പിടിയിലായവരിലുണ്ട്. ഇയാൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ആരോഗ്യ മന്ത്രാലയം നിർദേശം നൽകി.

പിടിയിലായവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകളിലേക്ക് കൈമാറി. റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസിന്റെ ജനറൽ അഡ്മിനിസ്ട്രേഷൻ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. മുബാറക് അൽ കബീർ ഏരിയയിൽ നടത്തിയ പരിശോധനയിൽ മൂന്ന് വ്യാജ ഓഫിസുകൾ പിടിച്ചെടുത്തു.

റെസിഡൻസി നിയമം ലംഘിച്ച 11 പേരെ ഇവിടെ നിന്ന് പിടികൂടി. ദൈനംദിന തൊഴിലാളികളായി ജോലി ചെയ്യുന്നവരായിരുന്നു ഇവർ. പ്രതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി പരിശോധന തുടരുമെന്നും അധികൃതർ അറിയിച്ചു.

Tags:    
News Summary - Security check-Several people arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.