മലാൻ മത്സ്യം പിടിക്കാൻ അനുമതി ജൂൺ 30 വരെയാണ്  വിലക്കേർപ്പെടുത്തിയിരുന്നത്

കുവൈത്ത് സിറ്റി: രാജ്യത്തിെൻറ സമുദ്ര ഭാഗങ്ങളിൽനിന്ന് അൽ മീദ് (മലാൻ) പിടിക്കാൻ അനുമതി പുനഃസ്ഥാപിച്ചതായി കുവൈത്ത് മത്സ്യബന്ധന യൂനിയൻ മേധാവി ദാഹിർ അൽ സൗബാൻ പറഞ്ഞു.

 പ്രജനനം കണക്കിലെടുത്ത് ജൂൺ 30 വരെയാണ് ഈ മത്സ്യം പിടിക്കുന്നതിന് കുവൈത്തിെറ കടലിൽ വിലക്കേർപ്പെടുത്തിയിരുന്നത്. ആഴ്ചകൾക്ക് ശേഷം അൽ മീദ് വീണ്ടും വിപണിയിലെത്തുന്നതോടെ സ്വദേശികൾക്കെന്നപോലെ വിദേശികളുടെ തീൻമേശയും സുലഭമാവും. ഏറെ ആവശ്യക്കാരുള്ള മത്സ്യം കൂടിയാണിത്. 
ലോഞ്ച്, ബോട്ട് എന്നിവക്കായി ഈ മത്സ്യം പിടിക്കുന്നതിന് 800 ലൈസൻസുകൾ ഇതിനകം അനുവദിച്ചതായി ദാഹിർ സൗബാൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - sea fish kuwait gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.