കുവൈത്ത് സിറ്റി: പ്രളയത്തിൽ തകർന്ന കേരളത്തിെൻറ പുനർനിർമിതിക്കായി പ്രവാസി സമൂഹത്തിെൻറ വിപുലമായ സഹായം തേടുന്നു. നോർക്ക റൂട്ട്സിെൻറ നേതൃത്വത്തിലാണ് പ്രവാസ സമൂഹത്തിെൻറ കൈത്താങ്ങ് നാടിെൻറ പുനർനിർമാണത്തിന് ആവശ്യപ്പെടുന്നത്. നോര്‍ക്ക റൂട്ട്സിെൻറ നേതൃത്വത്തില്‍ കുവൈത്തിൽനിന്ന് 30 കോടി സമാഹരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി നോർക്ക ഡയറക്ടറും വ്യവസായിയുമായ രവി പിള്ള വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. 30 മുതൽ 50 കോടി വരെ സമാഹരിക്കാൻ സാധിക്കുമെന്നാണ് ലോക കേരള സഭാംഗങ്ങള്‍ ഉറപ്പുനല്‍കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പ്രളയ ദുരിതാശ്വാസ സഹായത്തിന് മന്ത്രിമാരുടെ സന്ദർശനം, സംഘടനകളുെട യോഗം, സാലറി ചലഞ്ച്, കമ്പനികളിൽനിന്ന് ഒരുമാസത്തെ ലാഭം ആവശ്യപ്പെടൽ എന്നിവ നടപ്പാക്കുകയാണ് ലക്ഷ്യം.
ഒക്ടോബർ അഞ്ചിനാണ് കുവൈത്തിെല സംഘടനകളുെട യോഗം. ഒക്ടോബർ 18ന് കേരളത്തിൽനിന്ന് മന്ത്രിമാർ കുവൈത്തിെലത്തും. 20വരെ കുവൈത്തിൽ തങ്ങുന്ന മന്ത്രിമാർ വ്യവസായ-ബിസിനസ് പ്രമുഖരെ കാണും.
പ്രവാസികളുടെ ഇടയില്‍നിന്ന് സാലറി ചലഞ്ച് പോലുള്ള പദ്ധതികള്‍ക്ക് രൂപംനല്‍കും. ബിസിനസുകാരില്‍നിന്ന് ഒരുമാസത്തെ ലാഭമാണ് ചോദിക്കാന്‍ ലക്ഷ്യമിടുന്നത്. അതേസമയം, ആരിൽ നിന്നും നിർബന്ധിത പിരിവ് ആവശ്യപ്പെടില്ലെന്നും ഇതുവരെ കൊടുത്ത സഹായത്തിന് പുറമെയാണ് കൂടുതൽ സഹായം ആവശ്യപ്പെടുന്നതെന്നും രവി പിള്ള പറഞ്ഞു.
പ്രവാസലോകത്തെ സഹായത്തിനുള്ള നടപടി ലോക കേരള സഭാംഗങ്ങളാണ് ഏകോപിപ്പിക്കുക. വ്യാപാര-വ്യവസായ സമൂഹത്തിെൻറയും സംഘടനാ ഭാരവാഹികളുടെയും പ്രത്യേകം യോഗങ്ങളായിരിക്കും കുവൈത്തില്‍ സംഘടിപ്പിക്കുന്നത്.
സമാഹരിക്കുന്ന മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുക എന്നതാണ് നോര്‍ക്കയുടെ നിലപാട്. മുഴുവന്‍ ഫണ്ടും നേരിട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുകയും സർക്കാർ മുന്നോട്ടുവെക്കുന്ന പദ്ധതികൾ ചെയ്തുകൊടുക്കുകയുമാണ് ലക്ഷ്യമെന്നും രവിപിള്ള അറിയിച്ചു. ഇതിനോടകം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് 10,000 രൂപ എല്ലാവര്ക്കും നല്‍കിയിട്ടുണ്ടെന്നും അതില്‍ ചെറിയ ചില പരാതികള്‍ ഉണ്ടായിട്ടുള്ളതൊഴിച്ചാല്‍ എല്ലാവര്ക്കും നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബഹ്റൈനില്‍നിന്ന് 10 കോടിയാണ് സംഭരിക്കാന്‍ ഉദ്ദേശിക്കുന്നത്. പ്രവാസികളായ എത്ര ആളുകള്‍ക്ക് പ്രളയദുരിതത്തില്‍ നഷ്ടം സംഭവിച്ചുവെന്ന കണക്ക് നോര്‍ക്കയുടെ കൈവശം ഇല്ലെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി രവി പിള്ള പറഞ്ഞു.ഹെല്പ് കേരള എന്ന കുവൈത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനക്കും ആവശ്യമെങ്കില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
നോര്‍ക്ക പ്രതിനിധി അജിത്കുമാര്‍, ലോക കേരള സഭാംഗങ്ങളായ വര്‍ഗീസ് പുതുക്കുളങ്ങര, സാം പൈനുംമൂട്, ബാബു ഫ്രാന്‍സിസ്, ശ്രീംലാല്‍, തോമസ് കടവില്‍ എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.