കുവൈത്ത് സിറ്റി: കടുത്ത വേനൽ വിടപറഞ്ഞെങ്കിലും രാജ്യത്ത് മഴ എത്തുന്നത് വൈകുന്നു. വ്യാഴാഴ്ച മഴക്ക് സാധ്യത പറഞ്ഞിരുന്നെങ്കിലും എത്തിയില്ല.
അതേസമയം അടുത്ത ഏതാനും ദിവസങ്ങളിൽ മിതമായ കാലാവസഥ തുടരും. പകൽ സമയത്ത് ചൂടുള്ള താപനിലയും രാത്രിയിൽ മിതമായ കാലാവസ്ഥയും തുടരുമെന്നും തുറസ്സായ സ്ഥലങ്ങളിൽ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കുപടിഞ്ഞാറൻ ഭാഗത്ത് നിന്നുള്ള വിപുലീകൃത ഉയർന്ന മർദ സംവിധാനത്തിന്റെ സ്വാധീനത്തിലാണ് നിലവിൽ രാജ്യമെന്ന് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ ദരാർ അൽ അലി പറഞ്ഞു. ഇത് ചൂടുള്ളതും വരണ്ടതുമായ വായുവും വെളിച്ചവും മിതമായ വടക്കുപടിഞ്ഞാറൻ കാറ്റും കൊണ്ടുവരും. കാറ്റ് പൊടിപടലങ്ങൾ സൃഷ്ടിക്കുകയും ഉയർന്ന തിരമാലകൾക്ക് കാരണമാവുകയും ചെയ്യും. അടുത്ത ദിവസങ്ങളിൽ ഉയർന്ന താപനില 36 മുതൽ 38 ഡിഗ്രി സെൽഷ്യസ് വരെ പ്രതീക്ഷിക്കുന്നു.
വടക്കുപടിഞ്ഞാറൻ ദിശയിൽനിന്ന് മണിക്കൂറിൽ എട്ടു മുതൽ 35 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശും. കടൽ നേരിയതോ മിതമായതോ ആയിരിക്കും. രാത്രിയിൽ താപനില 20 മുതൽ 22 ഡിഗ്രി സെൽഷ്യസ് വരെ കുറയും. വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ എട്ടു മുതൽ 30 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശും. ശനിയാഴ്ച പകൽ ചൂട് കൂടുതലായിരിക്കും. വടക്കുപടിഞ്ഞാറൻ കാറ്റ് മണിക്കൂറിൽ 10 മുതൽ 45 കിലോമീറ്റർ വരെ വേഗത്തിൽ വീശും.
തുറസ്സായ സ്ഥലങ്ങളിൽ പൊടിക്കാറ്റിനും സാധ്യതയുണ്ട്. പരമാവധി താപനില 37 മുതൽ 39 ഡിഗ്രി സെൽഷ്യസ് വരെ പ്രതീക്ഷിക്കുന്നു. കടൽ നേരിയതോ മിതമായതോ ആയിരിക്കും.
ശനിയാഴ്ച രാത്രി താപനില 21 നും 23 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. മണിക്കൂറിൽ എട്ടു മുതൽ 28 കിലോമീറ്റർ വരെ വേഗത്തിൽ നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റ് വീശും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.