കുവൈത്ത് സിറ്റി: വിദേശത്തുനിന്ന് തിരിച്ചുവരുന്നവർ ക്വാറൻറീൻ ചെലവുകൾ വഹിക്കണമെന്ന കേരള സർക്കാറിെൻറ തീരുമാനത്തിനെതിരെ പ്രവാസ ലോകത്ത് ശക്തമായ പ്രതിഷേധം. മാസങ്ങളായി ജോലിയും വരുമാനവുമില്ലാതെ ഭക്ഷണത്തിനുപോലും സന്നദ്ധ സംഘടനകളെ ആശ്രയിച്ചിരുന്നവരാണ് നാട്ടിലേക്ക് തിരിച്ചുപോകാൻ തീരുമാനിച്ചത്. ടിക്കറ്റ് ചെലവ് അവർ വഹിക്കണമെന്ന തീരുമാനത്തിൽപോലും നിരാശയും പ്രതിഷേധവും ഉണ്ടായിരുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ക്വാറൻറീന് പണം ഇൗടാക്കുന്നുവെന്ന വാർത്ത വന്നപ്പോഴും കേരളത്തിൽ അത്തരം നീക്കമുണ്ടാവുമെന്ന് അവർ സ്വപ്നത്തിൽപോലും വിചാരിച്ചില്ല.
ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യക്കാർ ഉൾപ്പെടെ വിദേശികൾക്ക് ക്വാറൻറീനും ചികിത്സയും സൗജന്യമായി ലഭിക്കുേമ്പാഴാണ് സ്വന്തം രാജ്യത്ത് നിരീക്ഷണത്തിൽ കഴിയാൻ പണം നൽകേണ്ടിവരുന്നത്. പ്രവാസികൾ നാടിെൻറ സ്വത്താണെന്നും അവരെ നാട് നന്നായി നോക്കുമെന്നുമുള്ള സർക്കാറിെൻറയും മുഖ്യമന്ത്രിയുടെയും നേരത്തെയുള്ള പ്രസ്താവനകൾ ആത്മാർഥതയോടെയല്ലെന്ന് പ്രവാസികൾ ഇപ്പോൾ സംശയിക്കുന്നു.
സമൂഹ മാധ്യമങ്ങളിൽ പ്രവാസികളുടെ രൂക്ഷമായ പ്രതികരണങ്ങൾ വന്നുതുടങ്ങി. ഇടതുപക്ഷ അനുഭാവികളായ പ്രവാസികളും പ്രതിഷേധക്കുറിപ്പുകൾ ഇറക്കുന്നുണ്ട്. നാടിെൻറ സാമ്പത്തിക പുരോഗതിയിൽ നിർണായക പങ്കുവഹിച്ച പ്രവാസികൾ ചരിത്രത്തിലില്ലാത്ത പ്രതിസന്ധി അഭിമുഖീകരിച്ചപ്പോൾ നാട് കൈയൊഴിഞ്ഞുവെന്ന വികാരമാണ് പൊതുവെയുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.