ഏഴുമാസത്തിന് ശേഷം ചെമ്മീൻ എത്തി;  കുട്ടക്ക് 90 ദീനാർ

കുവൈത്ത് സിറ്റി: ഏഴുമാസത്തെ ഇടവേളക്കുശേഷം കുവൈത്തിലെ മത്സ്യവിപണിയിൽ കുവൈത്തി ചെമ്മീൻ എത്തി. 
21 മുതൽ 22 കിലോ വരെ തൂക്കം വരുന്ന കുട്ടക്ക് 90 ദീനാർ ആണ് ശർഖ് മാർക്കറ്റിൽ ബുധനാഴ്ച വില രേഖപ്പെടുത്തിയത്. വിലയേറിയിട്ടും ആവശ്യക്കാർ ഏറെയായിരുന്നു. 

52 കുട്ടകളാണ് ബുധനാഴ്ച ലേലത്തിന് വെച്ചത്. മുഴുവനും വിറ്റുപോയി. കുറെ പേർ കിട്ടാതെ മടങ്ങിയതായും പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. 
വൻ വില കൊടുത്ത് വാങ്ങാൻ തയാറായവരിൽ മിക്കവരും സ്വദേശികളാണ്. സ്വദേശികളുടെ തീൻമേശയിലെ ഇഷ്ട വിഭവങ്ങളിലൊന്നാണ് ചെമ്മീൻ. 
രാജ്യത്തിെൻറ സമുദ്രപരിധിയിൽനിന്ന് പിടിക്കുന്ന ചെമ്മീൻ മറ്റുള്ളതിനേക്കാൾ രുചികരമാണെന്നാണ് പൊതുവെ പറയപ്പെടുന്നത്. അറേബ്യൻ തീരത്തുതന്നെ ഏറ്റവും കൂടുതൽ ചെമ്മീനുള്ള മേഖലയാണ് കുവൈത്ത് തീരം. 

വരും ദിവസങ്ങളിൽ കൂടുതൽ സ്റ്റോക് എത്തുന്നതോടെ വില കുറയുമെന്നാണ് പ്രതീക്ഷ. അടുത്തയാഴ്ച മത്സ്യലഭ്യത വർധിക്കുമെന്ന് മത്സ്യക്കച്ചവടക്കാർ പറഞ്ഞു. 

 

Tags:    
News Summary - prawn in kuwait-kuwait news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.