ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് ആഭ്യന്തര മന്ത്രി ശൈഖ് അഹമ്മദ് നവാഫ് അൽ-അഹമ്മദ് അസ്സബാഹുവായി ചർച്ച നടത്തുന്നു

കുവൈത്ത് സിറ്റി: കുവൈത്തിൽ അനധികൃത താമസക്കാർക്ക് വീണ്ടും പൊതുമാപ്പ് അനുവദിക്കാൻ സാധ്യത.

കഴിഞ്ഞ ദിവസം ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അഹമ്മദ് നവാഫ് അൽ-അഹമ്മദ് അസ്സബാഹുവായി നടത്തിയ കൂടിക്കാഴ്ചയിൽ ഈ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

അനുകൂല നിലപാട് കുവൈത്ത് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അനധികൃതമായി രാജ്യത്ത് താമസിക്കുന്നവർക്ക് വീണ്ടും പൊതുമാപ്പ് നൽകണമെന്ന് താമസകാര്യ വകുപ്പ് ശിപാർശ സമർപ്പിച്ചിട്ടുണ്ട്.

ഉന്നതതലത്തിൽ അനുകൂല നിലപാടാണ് എന്നാണറിയുന്നത്. മന്ത്രിസഭയിൽ വിശദമായി ചർച്ച ചെയ്ത് അന്തിമ തീരുമാനം പ്രഖ്യാപിക്കും.

താമസ നിയമ ലംഘകരെ പിഴയടച്ച് രേഖകൾ നിയമവിധേയമാക്കാനും രാജ്യംവിടാനും അനുവദിക്കുമെന്ന് തന്നെയാണ് സൂചന.

ഇഖാമയില്ലാതെ കഴിയുന്ന വിദേശികളുടെ എണ്ണം ഒന്നരലക്ഷം കവിഞ്ഞ പശ്ചാത്തലത്തിലാണ് ഇവരെ സ്വന്തം നാടുകളിലേക്ക് തിരിച്ചയക്കാൻ ഇളവുകാലം അനുവദിക്കണമെന്ന് താമസകാര്യ വകുപ്പ് ശിപാർശ സമർപ്പിച്ചത്.

കോവിഡ് ഒന്നാംതരംഗ സമയത്ത് മാനുഷിക പരിഗണന മുൻനിർത്തി താമസനിയമലംഘകർക്ക് കുവൈത്ത് പൊതുമാപ്പ് അനുവദിച്ചിരുന്നു. പിഴയും ശിക്ഷാനടപടികളും ഒഴിവാക്കിനൽകിയതിനു പുറമെ കുവൈത്ത് സ്വന്തം ചെലവിലാണ് പൊതുമാപ്പിൽ രജിസ്റ്റർ ചെയ്തവരെ നാടുകളിലേക്ക് തിരിച്ചയച്ചത്.

എന്നാൽ, പലവട്ടം നൽകിയ പൊതുമാപ്പ് പ്രയോജനപ്പെടുത്താതെ വലിയൊരു വിഭാഗം അനധികൃതമായി കുവൈത്തിൽ കഴിയുന്നുണ്ട്.

Tags:    
News Summary - Possibility of amnesty again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.