കുവൈത്ത് സിറ്റി: ‘മുഹമ്മദ് നബി: കാലം തേടുന്ന വിമോചകൻ’ തലക്കെട്ടിൽ കെ.െഎ.ജി കുവൈത് ത് സംഘടിപ്പിച്ച കാമ്പയിൻ സമാപിച്ചു. അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ നടന്ന സമാപ ന സമ്മേളനത്തിൽ പ്രമുഖ പ്രഭാഷകനും ഗ്രന്ഥകാരനുമായ പി.എം.എ. ഗഫൂർ മുഖ്യാതിഥിയായി. സോ ളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് നഹാസ് മാള ഉദ്ഘാടനം നിർവഹിച്ചു. മനുഷ്യസമത്വം ഉദ്ഘോഷിക്കുന്ന വ്യവസ്ഥക്ക് മാത്രമേ മനുഷ്യനെ വിമോചിപ്പിക്കാനാവൂവെന്നും മുഹമ്മദ് നബി പരിചയപ്പെടുത്തിയ വിമോചന സംഹിതയുടെ പ്രസക്തി അവിടെയാണെന്നും പി.എം.എ ഗഫൂർ പറഞ്ഞു. മുഹമ്മദ് നബി ലോകത്തിന് ദൈവിക കാരുണ്യം പ്രസരിപ്പിച്ച പ്രവാചകനായിരുന്നു. ലോകം പുരോഗതിയെന്നും വികസനമെന്നും കൊട്ടിഘോഷിക്കുന്ന ആധുനിക വ്യവസ്ഥിതികൾ ആഭ്യന്തരവും ബാഹ്യവുമായ യുദ്ധ സാഹചര്യം സൃഷ്ടിക്കുന്നു.
സാമ്പത്തിക വ്യവസ്ഥിതിയിലെ അശ്ലീലമായ പലിശയെ മുഹമ്മദ് നബി പ്രായോഗികമായി തന്നെ റദ്ദ് ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രത്തെക്കാൾ വലുതാണ് മനുഷ്യൻ എന്നും ചോരവീഴ്ത്തിയുള്ള പോർവിളിയെക്കാൾ പ്രവാചകൻ മുന്നോട്ടുവെച്ച കാരുണ്യത്തിെൻറ ദർശനത്തിനാണ് പ്രസക്തിയെന്ന് സമകാലിക ലോകം തെളിയിക്കുന്നതായും നഹാസ് മാള പറഞ്ഞു. അബ്ദുൽ ബാസിത് ‘ഖുർആനിൽനിന്ന്’ അവതരിപ്പിച്ചു. കെ.െഎ.ജി ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് സ്വാഗതം പറഞ്ഞു.
കെ.െഎ.ജി കുവൈത്ത് പ്രസിഡൻറ് സക്കീർ ഹുസൈൻ തുവ്വൂർ അധ്യക്ഷത വഹിച്ചു. യൂത്ത് ഇന്ത്യ നടത്തിയ പ്രവാചക പ്രകീർത്തന ഗാന മത്സര വിജയികൾക്ക് മഹനാസ് മുസ്തഫ, ഒാൺലൈൻ ക്വിസ് മത്സര വിജയികൾക്ക് റഫീഖ് ബാബു, എക്സിബിഷൻ വിജയികൾക്ക് അൻവർ സഇൗദ്, ഖുർആൻ സ്റ്റഡി സെൻറർ പരീക്ഷാ വിജയികൾക്ക് ഖലീൽ റഹ്മാൻ എന്നിവർ സമ്മാനം നൽകി. കെ.െഎ.ജി വൈസ് പ്രസിഡൻറ് ഫൈസൽ മഞ്ചേരി സമാപന പ്രസംഗം നിർവഹിച്ചു. നവംബർ ഒന്നു മുതൽ നടന്ന കാമ്പയിനിെൻറ ഭാഗമായി സൗഹൃദ സംഗമങ്ങൾ, ലഘുലേഘ വിതരണം, ജനസമ്പർക്ക പരിപാടികൾ, ഒാൺലൈൻ ക്വിസ് മത്സരം, പ്രവാചക പ്രകീർത്തന ഗാന മത്സരം, എക്സിബിഷൻ തുടങ്ങി വിവിധ പരിപാടികൾ നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.