കുവൈത്ത് സിറ്റി: കുവൈത്തിൽ പാസ്പോർട്ടിൽ ഇഖാമ സ്റ്റിക്കർ ഉള്ള വിദേശികൾ പുതിയ സിവ ിൽ ഐഡി സ്വന്തമാക്കണമെന്ന പ്രചാരണം അധികൃതർ നിഷേധിച്ചു. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ആണ് വ്യാജപ്രചാരണം നിഷേധിച്ച് രംഗത്തെത്തിയത്. പാസ്പോർട്ടിൽ പതിച്ച ഇഖാമ സ്റ്റിക്കറിന് ഇപ്പോഴും സാധുത ഉണ്ടെന്നും ഇതു കൈവശമുള്ളവർക്ക് യാത്ര ചെയ്യാൻ സിവിൽ ഐഡി നിർബന്ധമില്ലെന്നും പാസി അധികൃതർ വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വ്യാജ വർത്തയോടുള്ള പ്രതികരണമായാണ് പാസി ഇക്കാര്യം വിശദീകരിച്ചത്. ഇഖാമ സ്റ്റിക്കർ സമ്പ്രദായം ഒഴിവാക്കിയുള്ള തീരുമാനം പ്രാബല്യത്തിയാകുന്നതിനു മുമ്പ് ഇഖാമ പുതുക്കിയവർക്ക് ഇഖാമ സ്റ്റിക്കർ ഉള്ള പാസ്പോർട്ട് ഉപയോഗിച്ചുതന്നെ വിദേശ യാത്ര നടത്താം.
എന്നാൽ, സ്റ്റിക്കർ പതിക്കാതെ ഇഖാമ രേഖകൾ സിവിൽ ഐഡിയുമായി ബന്ധിപ്പിച്ചവർക്ക് എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ സിവിൽ ഐഡി നിർബന്ധമാണ്. 2019 മാർച്ച് 10 മുതലാണ് ഇഖാമ സ്റ്റിക്കർ സമ്പ്രദായം താമസകാര്യമന്ത്രാലയം എടുത്തു മാറ്റിയത്. പകരം മുഴുവൻ ഇഖാമ വിവരങ്ങളും സിവിൽ ഐഡി കാർഡുകളിൽ ഉൾക്കൊള്ളിച്ചു. പുതിയ സംവിധാനവുമായി വിദേശികൾ പൊരുത്തപ്പെട്ടതായാണ് ഔദ്യോഗിക തലത്തിലുള്ള വിലയിരുത്തൽ. പുതുതായി സിവിൽ ഐഡിക്ക് അപേക്ഷിക്കുന്നവർ 30 ദിവസത്തിനകം നടപടികൾ പൂർത്തിയാക്കണമെന്നും അല്ലാത്ത പക്ഷം പിഴ അടക്കേണ്ടി വരുമെന്നും അധികൃതർ ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.