കുവൈത്ത് സിറ്റി: ഇന്ത്യൻ കള്ളപാസ്പോര്ട്ടുമായി മൂന്ന് സ്ത്രീകൾ ഉൾപ്പെടെ ആറ് ശ്രീ ലങ്കന്‍ പൗരന്മാരെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടികൂടി. ശ്രീലങ്ക ൻ പാസ്പോർട്ട് ഉപയോഗിച്ച് ഇന്ത്യയിലെത്തി അവിടെനിന്ന് വ്യാജ ഇന്ത്യൻ പാസ്പോർ ട്ടുണ്ടാക്കി കുവൈത്തിലെത്തുകയായിരുന്നു ഇവർ.
ആറുപേരുടെ കൈവശവും ഒറിജിനൽ ശ്രീലങ്കൻ പാസ്പോർട്ടും ഇന്ത്യൻ, മലേഷ്യൻ വ്യാജ പാസ്പോർട്ടുകളും ഉണ്ടായിരുന്നു.
മലേഷ്യന്‍ പാസ്പോര്‍ട്ടിലായിരുന്നു ബ്രിട്ടനിലേക്കുള്ള കള്ള വിസ ഇഷ്യൂ ചെയ്തിരുന്നത്. മലേഷ്യൻ പാസ്പോർട്ട് ഉപയോഗിച്ച് മലേഷ്യയിലെത്തി അവിടെനിന്ന് ബ്രിട്ടനിലേക്ക് പോവാനായിരുന്നു ഇവരുടെ പദ്ധതി. രഹസ്യവിവരത്തെ തുടർന്നാണ് വിമാനത്താവളത്തിലെ ട്രാന്‍സിറ്റ് ഹാളില്‍നിന്ന് സുരക്ഷാ സേന ഇവരെ പിടികൂടിയത്.
ശേഷം പരിശോധന നടത്തിയപ്പോള്‍ ഒരോര്‍ത്തരുടെ അടുത്തുനിന്നും മൂന്നു പാസ്പോര്‍ട്ടു വീതം കണ്ടെടുക്കുകയായിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്ത് നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി. ഇന്ത്യയിലെ ചില വ്യക്തികളാണ് വ്യാജ പാസ്പോർട്ട് ഉണ്ടാക്കാൻ സഹായിച്ചതെന്ന് ഇവർ മൊഴി നൽകി. വ്യാജ പാസ്പോർട്ട് മാഫിയയിലേക്കാണ് സംഭവം വിരൽ ചൂണ്ടുന്നത്. ഇത്രയും പേർ വ്യാജ ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് യാത്ര ചെയ്തത് വലിയ സുരക്ഷാ വീഴ്ചയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.