ഇൗജിപ്തിലെ സൊഹഗിൽനിന്ന് ഞായറാഴ്ച രാവിലെ എത്തിയ യാത്രക്കാർ കുവൈത്ത് വിമാനത്താവളത്തിൽനിന്ന് പുറത്തേക്ക് വരുന്നു
കുവൈത്ത് സിറ്റി: ഒന്നര വർഷത്തിനു ശേഷം ഇൗജിപ്തിൽനിന്ന് കുവൈത്തിലേക്ക് യാത്രാവിമാനം എത്തി. ഇൗജിപ്തിലെ സൊഹഗ് വിമാനത്താവളത്തിൽനിന്ന് ഞായറാഴ്ച രാവിലെയാണ് 114 യാത്രക്കാരുമായി ഫ്ലൈ ഇൗജിപ്ത് എയർലൈൻസ് വിമാനം ഇറങ്ങിയത്. തുടർന്ന് രാവിലെ 10.30ന് കൈറോ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഇൗജിപ്ത് എയർ വിമാനവും എത്തി. യാത്രക്കാർ കുവൈത്തിൽ ഹോം ക്വാറൻറീൻ അനുഷ്ഠിക്കണം. മൂന്നു ദിവസത്തിനു ശേഷം പി.സി.ആർ പരിശോധന നടത്തി കോവിഡ് മുക്തരാണെങ്കിൽ ക്വാറൻറീൻ അവസാനിപ്പിക്കാം.
അടുത്തദിവസം കുവൈത്തിലെ ജസീറ എയർവേസ്, കുവൈത്ത് എയർവേസ് എന്നിവയും ഇൗജിപ്തിൽനിന്ന് സർവിസ് നടത്തും. ഇൗജിപ്തിൽനിന്നുള്ള വിമാന സർവിസിന് പ്രതിദിനം 1562 സീറ്റ് ആണ് ക്വോട്ട നിശ്ചയിച്ചിട്ടുള്ളത്. കുവൈത്തി വിമാനക്കമ്പനിയായ കുവൈത്ത് എയർവേസും ജസീറ എയർവേസും 781 സീറ്റ് പങ്കിടും.
അത്രയും സീറ്റ് ഇൗജിപ്ഷ്യൻ വിമാനക്കമ്പനികൾക്കും അനുവദിച്ചു. ആഴ്ചയിൽ ശരാശരി 10,934 സീറ്റുകളാണ് ഉണ്ടാകുക. ഇന്ത്യയിൽനിന്ന് നേരിട്ടുള്ള സർവിസിന് കുവൈത്ത് വ്യോമയാന വകുപ്പിെൻറ അനുമതി ആയിട്ടുണ്ട്. ഇന്ത്യൻ വ്യോമയാന മന്ത്രാലയത്തിെൻറ അനുമതി കാത്തിരിക്കുകയാണെന്നാണ് കുവൈത്ത് അധികൃതർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.