കുവൈത്ത് സിറ്റി: ഓണം, ഈദ് അവധിക്കാലത്ത് പതിവുപോലെ ഇത്തവണയും വിമാന ടിക്കറ്റുകൾക്ക് തീവില. ഗൾഫിലെ വേനലവധി കഴിഞ്ഞ് പ്രവാസി കുടുംബങ്ങൾ തിരിച്ചുപോകുന്ന സമയം കൂടിയാണിത്. 18 മുതൽ 60 ദിനാർ വരെയാണ് വർധന.സെപ്റ്റംബർ 20 വരെയാണ് ഉയർന്ന നിരക്ക്. എയർ ഇന്ത്യ എക്സ്പ്രസിന് കുവൈത്തിൽനിന്ന് കോഴിക്കോട്ടേക്ക് ഇപ്പോൾ 70 ദിനാറോളമാണ് നിരക്ക്. 31ന് 88 ദീനാറാണ് കുറഞ്ഞ നിരക്ക്. പെരുന്നാളും ഓണവും കഴിഞ്ഞുള്ള മടക്കയാത്ര സെപ്റ്റംബർ നാലിനാണെങ്കിൽ 112 ദീനാർ നൽകണം. അഞ്ചിന് 130 ദീനാർ , 11ന് 120 ദീനാർ. 13 കഴിഞ്ഞാൽ നിരക്ക് അൽപം കുറയും.
മറ്റു വിമാനങ്ങൾക്ക് കോഴിക്കോട്ടേക്ക് ചുരുങ്ങിയത് 100 ദീനാറെങ്കിലും ആകും. മടക്കയാത്രക്ക് സെപ്റ്റംബർ 15 വരെ സീറ്റ് ഒഴിവില്ല. സീറ്റ് ലഭിക്കുകയാണെങ്കിൽ തന്നെ 200 ദീനാറെങ്കിലുമാകും. എയർഇന്ത്യ എക്സ്പ്രസിന് കുവൈത്തിൽനിന്ന് കൊച്ചിയിലേക്ക് 31ന് 88 ദീനാർ നൽകണം. മടക്കയാത്ര സെപ്റ്റംബർ അഞ്ചിനാണെങ്കിൽ 130 ദീനാർ. 12ന് 157 ദീനാറും 14ന് 143 ദീനാറും. ബജറ്റ് വിമാനങ്ങളിൽ ഉൾപ്പെടെ നിരക്കുവർധനയുണ്ട്. അതേസമയം, ചില വിമാനക്കമ്പനികൾ ലഗേജ് സൗകര്യം ഉൾപ്പെടെ പ്രത്യേക പാക്കേജുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.