കുവൈത്ത് സിറ്റി: കുവൈത്തിന് സന്തോഷം പകർന്ന് എണ്ണ വില ഉയരങ്ങളിലേക്ക്. മുൻദിവസത്തിൽനിന്ന് 2.05 ഡോളർ വർധിച്ച് ബാരലിന് 63.15 ഡോളർ ആണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ലഭിച്ച കൂടിയ വില ജനുവരിയിൽ രേഖപ്പെടുത്തിയ 63.27 ഡോളറാണ്.
കഴിഞ്ഞ ദിവസങ്ങളിലെ പ്രവണത തുടരുകയാണെങ്കിൽ വൈകാതെ ഇൗ നില ഭേദിക്കും. കോവിഡ് പ്രതിസന്ധിയെ തുടർന്ന് കഴിഞ്ഞ വർഷം ഏപ്രിലിൽ 11.26 ഡോളറിലേക്ക് കൂപ്പുകുത്തിയതിനുശേഷം ക്രമേണ വർധിച്ചാണ് ഇൗ നിലയിലെത്തിയത്. 2020ൽ ലഭിച്ച ശരാശരി വില 20.64 ഡോളർ മാത്രമാണ്. ഇത് ഗൾഫ് രാജ്യങ്ങൾക്ക് ഉൾപ്പെടെ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്.
ഉൽപാദനം വർധിപ്പിക്കുമെന്ന ഒപെക്, നോൺ ഒപെക് കൂട്ടായ്മയുടെ തീരുമാനം നടപ്പാക്കിത്തുടങ്ങിയിട്ടും എണ്ണ വില ഉയരുന്നത് കുവൈത്ത് ഉൾപ്പെടെ എണ്ണ ഉൽപാദക രാജ്യങ്ങൾക്ക് സന്തോഷം പകരുന്നതാണ്.
2021ൽ ഡിമാൻഡ് വർധിക്കുമെന്ന പ്രതീക്ഷയിലാണ് ഉൽപാദനം പ്രതിദിനം അഞ്ചുലക്ഷം ബാരൽ വർധിപ്പിക്കാൻ ഒപെക്, നോൺ ഒപെക് കൂട്ടായ്മ കഴിഞ്ഞ ഡിസംബറിൽ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.