കുവൈത്ത് സിറ്റി: അടുത്ത വർഷത്തെ ഹജ്ജ് സീസണുമായി ബന്ധപ്പെട്ട രജിസ്ട്രേഷൻ നടപടികൾക്ക് തുടക്കംകുറിച്ച് കുവൈത്ത് ഇസ് ലാമിക കാര്യ മന്ത്രാലയം. ‘സഹൽ’ ഇലക്ട്രോണിക് ആപ്ലിക്കേഷൻ മുഖേനയാണ് രജിസ്ട്രേഷനും തുടർന്നുള്ള നടപടികളും സ്വീകരിക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കി. ഹജ്ജ് ചെയ്തിട്ടില്ലാത്ത കുവൈത്ത് പൗരന്മാർക്കാണ് മുൻഗണന.
രജിസ്ട്രേഷനോടൊപ്പം 10 ദീനാർ ഫീസ് അടയ്ക്കണം. തിരഞ്ഞെടുത്ത അപേക്ഷകര്‍ 1,500 ദീനാർ ഹജ്ജ് ചെലവായി നൽകണം. 2026 ജനുവരി 15 വരെ അപേക്ഷ നൽകാം. ജനുവരി 18ന് മുമ്പ് അപേക്ഷ റദ്ദാക്കുന്നവർക്ക് റീഫണ്ട് ലഭിക്കും. ഹജ്ജ് അപേക്ഷ പ്രക്രിയ കൂടുതൽ സുതാര്യവും കൃത്യവുമായിരിക്കാനാണ് ഈ നിർദേശങ്ങളെന്ന് മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.