കുവൈത്ത് സിറ്റി: വിവിധ രാജ്യങ്ങളിലെ കുവൈത്ത് എംബസികളുടെ സ്ഥാനം മാറ്റാനും വലുപ്പവും ജീവനക്കാരുടെ എണ്ണവും കുറക്കാനും ആലോചിച്ച് വിദേശകാര്യ മന്ത്രാലയം. ചെലവ് കുറക്കാൻ ലക്ഷ്യമിട്ടാണ് ഇത്. അധികം കുവൈത്തികൾ ഇല്ലാത്തതും രാജ്യത്തിന് ബിസിനസ്, രാഷ്ട്രീയ താൽപര്യം ഇല്ലാത്തതുമായ രാജ്യങ്ങളിൽ വൻ തുക ചെലവാക്കിയ വലിയ എംബസി കെട്ടിടവും ഒരുപാട് ജീവനക്കാരും ആവശ്യമില്ലെന്നാണ് വിലയിരുത്തൽ. ചില രാജ്യങ്ങളിലെ എംബസികൾ പൂട്ടാനും ആലോചിക്കുന്നുണ്ട്.
എംബസികളുടെ നടത്തിപ്പ് ചെലവിനുള്ള ബജറ്റിലും കുറവ് വരുത്തും. ധൂർത്തും ദുർവ്യയവും ഇല്ലെന്ന് ഉറപ്പാക്കാൻ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തും. എംബസികളുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന സൈനിക, സാംസ്കാരിക, ആരോഗ്യപരിപാടികൾ നിയന്ത്രിക്കും. പൊതുമുതൽ ദുർവ്യയം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനാണിത്. അതേസമയം, എല്ലാ രാജ്യങ്ങളിലും ഇത്തരത്തിൽ വെട്ടിക്കുറക്കൽ നടത്തില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.