?????????? ?????? ?????????????? ????????? ???????????????? ????????????? ?????? ????????? ??????????????????? ???????? ??????????? ??????? ?????? ??????????????? ????? ?????????????? ??????????? ????????? ?????????????? ??????? ??????????? ????????????

പ്രവാചകസ്മരണയിൽ ‘മുഹബ്ബത്തെ റസൂൽ’ 

കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്‌ലാമിക് കൗൺസിൽ സംഘടിപ്പിച്ച മുഹബ്ബത്തെ റസൂൽ നബിദിന സമ്മേളനത്തിെൻറ സമാപന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻറ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. ഇസ്‌ലാമിക് കൗൺസിൽ വൈസ് ചെയർമാൻ ഹംസ ബാഖവി അധ്യക്ഷത വഹിച്ചു. പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ, കെ.എം.സി.സി പ്രതിനിധി ശറഫുദ്ദീൻ കണ്ണേത്ത്, കെ.കെ.എം.എ പ്രസിഡൻറ് ഇബ്രാഹിം കുന്നിൽ എന്നിവർ സംസാരിച്ചു.‘പ്രകാശമാണ് തിരുനബി’ എന്ന വിഷയത്തിൽ സ്വലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ മുഖ്യപ്രഭാഷണം നടത്തി. ഇസ്‌ലാമിക് കൗൺസിൽ പ്രസിഡൻറ് ഷംസുദ്ദീൻ ഫൈസി സ്വാഗതവും ട്രഷറർ നാസർ കോഡൂർ നന്ദിയും 
പറഞ്ഞു. വ്യാഴാഴ്ച വൈകീട്ട് നടന്ന മജ്‌ലിസുന്നൂറും ജിഫ്‌രി മുത്തുക്കോയ തങ്ങൾക്കുള്ള സ്വീകരണവും പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ജിഫ്‌രി മുത്തുക്കോയ തങ്ങൾ അനുഗ്രഹ പ്രഭാഷണം നടത്തി. ഉസ്മാൻ ദാരിമി അധ്യക്ഷത വഹിച്ചു. ഇസ്മാഈൽ ഹുദവി സ്വാഗതവും അബ്ദുൽ ഗഫൂർ ഫൈസി നന്ദിയും പറഞ്ഞു. വെള്ളിയാഴ്ച ഉച്ചക്ക് നടന്ന മൗലിദ് സദസ്സിന് ഉസ്മാൻ ദാരിമി, കുഞ്ഞഹമ്മദ് കുട്ടി ഫൈസി, അബ്ദു ഫൈസി, മുസ്തഫ ദാരിമി തുടങ്ങിയവർ നേതൃത്വം നൽകി. മുഹമ്മദലി ഫൈസിയുടെ അധ്യക്ഷതയിൽ നടന്ന പ്രാസ്ഥാനിക സമ്മേളനത്തിൽ സലാഹുദ്ദീൻ ഫൈസി വിഷയാവതരണം നടത്തി. മുഹമ്മദലി പുതുപ്പറമ്പ് സ്വാഗതവും ഷംസുദ്ദീൻ മൗലവി നന്ദിയും പറഞ്ഞു.
 
Tags:    
News Summary - muhabbathe rasool-kuwait-gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.