കുവൈത്ത് സിറ്റി: രാജ്യത്തെ റോഡുകൾക്കും തെരുവുകൾക്കും അറ്റകുറ്റപ്പണികൾ വരുന്നു. ആറ് ഗവർണറേറ്റുകളിലെ റോഡുകൾ, തെരുവുകൾ, സർക്കിളുകൾ എന്നിവയുടെ അറ്റകുറ്റപ്പണികൾക്കായി ബന്ധപ്പെട്ട മന്ത്രാലയം കരാറിൽ ഒപ്പുവെച്ചതായി പ്രാദേശിക പത്രമായ അൽ റായ് റിപ്പോർട്ടു ചെയ്തു. പല പ്രദേശങ്ങളിലും ശോച്യാവസ്ഥയിലായ തെരുവുകളെക്കുറിച്ച് മന്ത്രാലയത്തിന് നിരവധി പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അറ്റകുറ്റപ്പണികൾ വേഗത്തിൽ ആരംഭിക്കാൻ കരാറുകാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ചില തെരുവുകളുടെ സമൂലമായ അഴിച്ചുപണിയും നടക്കും. അറ്റകുറ്റപ്പണിയും റോഡുകളിലെ കരാറുകൾ പ്രകാരമുള്ള തുടർനടപടികൾ കർശനമാക്കാനും നിർദേശം നൽകിയിട്ടുണ്ട്. കരാറുകാരുടെ പ്രതിബദ്ധതയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ സമർപ്പിക്കാനും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതായും റിപ്പോർട്ടിൽ പറയു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.