കുവൈത്ത് സിറ്റി: അതിർത്തിപ്രദേശത്തെ ന്യൂട്രൽ സോണിൽ കുവൈത്തും സൗദിയും സംയുക്ത എണ് ണ ഖനനം ആരംഭിച്ചു. നാലരവർഷത്തിനുശേഷമാണ് സൗദിയിലെ ഖഫ്ജി, കുവൈത്തിലെ വഫ്ര എണ്ണ പ്പാടങ്ങൾ ഉൾപ്പെടുന്ന അതിർത്തിപ്രദേശത്തെ ‘ന്യൂട്രൽ സോൺ’ എന്നറിയപ്പെടുന്ന ഭാഗത ്ത് സംയുക്ത എണ്ണഖനനം പുനരാരംഭിച്ചത്. വഫ്ര എണ്ണപ്പാടത്താണ് ഇപ്പോൾ ഉൽപാദനം ആരംഭിച്ചത്. ഇവിടെനിന്ന് മൂന്നുമാസത്തിനകം പെട്രോളിയം കയറ്റുമതിചെയ്തേക്കും. ഖഫ്ജിയിലെ ഉൽപാദനം ആരംഭിക്കാൻ ഏതാനും ദിവസംകൂടി എടുത്തേക്കും.
പ്രതിദിനം 10,000 ബാരൽ പെട്രോളിയം ആണ് ട്രയൽ എന്നനിലയിൽ ഖനനം ചെയ്തുതുടങ്ങിയത്. മാർച്ചിൽ 10,000 ബാരൽകൂടി വർധിപ്പിക്കും. ആറുമാസംകൊണ്ട് ക്രമേണ വർധിപ്പിച്ച് പ്രതിദിനം 80,000 ബാരൽ എത്തിക്കാനാണ് പദ്ധതി. ഒരു വർഷം കൊണ്ട് ഖഫ്ജിയിൽ 1,75,000 ബാരൽ ആയും വഫ്രയിൽ 1,45,000 ബാരൽ ആയും പ്രതിദിന ഉൽപാദനം ഉയർത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. ഖഫ്ജിയിൽ 2014 ഒക്ടോബറിലും വഫ്രയിൽ 2015 മേയിലുമാണ് ഉൽപാദനം നിർത്തിയത്. 5770 ചതുരശ്ര കിലോമീറ്റർ ഭാഗമാണ് ന്യൂട്രൽ സോൺ ആയി കണക്കാക്കുന്നത്.
1922ൽ ഉഖൈർ കൺവെൻഷനിൽ അതിർത്തി നിർണയിച്ചപ്പോൾ ഇൗ ഭാഗം അങ്ങനെ നിർത്തുകയായിരുന്നു. പ്രതിദിനം അഞ്ചുലക്ഷം ബാരൽ എണ്ണ ഉൽപാദിപ്പിക്കാൻ ശേഷിയുള്ളതാണ് ഇവിടത്തെ റിഫൈനറി. ഡിസംബർ 24ന് കുവൈത്തിലെത്തിയ സൗദി ഉൗർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ ആലു സഉൗദും കുവൈത്ത് വിദേശകാര്യ മന്ത്രി ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അസ്വബാഹും ഖനനം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കരാറിൽ ഒപ്പിട്ടിരുന്നു. ഉൽപാദനം പുനരാരംഭിക്കുന്ന ചടങ്ങിൽ കുവൈത്ത് എണ്ണമന്ത്രി ഡോ. ഖാലിദ് അൽ ഫാദിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.