കുവൈത്ത് സിറ്റി: കല കുവൈത്തിെൻറ ഈ വര്‍ഷത്തെ മെഗാ പരിപാടിയായ ‘തരംഗം 2018’ ഖാലിദിയ യൂനിവേഴ്സിറ്റി തിയറ്റർ ഹാളിൽ നടന്നു. കവി പ്രഫ. കെ. സച്ചിദാനന്ദന് മുഖ്യാതിഥിയായി. ഫാഷിസം ജനാധിപത്യത്തിന് വലിയ ഭീഷണിയായ ഇക്കാലത്ത് സമൂഹം വലിയ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും വായിൽ എല്ലിൻകഷണമുള്ള നായ കുരക്കില്ല എന്നതുപോലെയാണ് മുഖ്യധാര മാധ്യമങ്ങളുടെ സ്ഥിതിയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ ജനാധിപത്യം ഇത്രയേറെ വെല്ലുവിളി നേരിട്ട മറ്റൊരു കാലമില്ല. ഇൗ ഗൗരവം സമൂഹം വേണ്ടത്ര ഉൾക്കൊണ്ടിട്ടില്ല എന്നത് ദുഃഖകരമാണ്.
എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവെച്ച് ഒരുമിച്ച് പൊരുതേണ്ട അടിയന്തര സാഹചര്യമാണ് രാജ്യത്തുള്ളതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മാതൃഭാഷാ പഠന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടന്നു. ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവായ നടൻ ഇന്ദ്രന്‍സ് വിശിഷ്ടാതിഥിയായി. ഖാലിദിയ യൂനിവേഴ്സിറ്റി തിയറ്ററില്‍ ഉച്ചക്ക് 2.30ന് സാംസ്കാരിക സമ്മേളനത്തോടെ തുടങ്ങിയ പരിപാടി രാത്രി 10.30 വരെ നീണ്ടു. ബാലകലാമേളയിലെ കലാതിലകം, കലാപ്രതിഭ എന്നിവര്‍ക്കുള്ള സ്വര്‍ണ്ണ മെഡലുകളും ഓവറോള്‍ കിരീടം നേടിയ സ്കൂളിനുള്ള ട്രോഫിയും മുഖ്യാതിഥി സമ്മാനിച്ചു.
‘എെൻറ കൃഷി’ കാര്‍ഷിക മത്സര വിജയിക്കുള്ള സമ്മാനദാനവും സാഹിത്യ മത്സര വിജയികള്‍ക്കുള്ള സമ്മാനവും പരിപാടിയില്‍ വിതരണം ചെയ്തു. ഈ വര്‍ഷത്തെ മികച്ച ഗായികക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ സിത്താര കൃഷ്ണകുമാർ, പ്രദീപ് സോമസുന്ദരൻ, വിജേഷ് ഗോപാല്‍ എന്നിവരുടെ നേതൃത്വത്തിൽ ഗാനമേളയും ബൈജു ജോസ്, പ്രദീപ് മാള എന്നിവര്‍ അവതരിപ്പിക്കുന്ന ഹാസ്യ വിരുന്നും രുദ്ര പെര്‍ഫോമിങ് ആര്‍ട്സിലെ കലാകാരന്മാരായ സെന്‍ ജാന്സൺ, ദീപ കര്‍ത്ത അവതരിപ്പിച്ച നൃത്തനൃത്യങ്ങളും പരിപാടിക്ക് മാറ്റുകൂട്ടി.
കല കുവൈത്ത് പ്രസിഡൻറ് ആർ. നാഗനാഥൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സജി തോമസ് മാത്യു സ്വാഗതവും ജനറൽ കൺവീനർ സജി ജനാർദനൻ നന്ദിയും പറഞ്ഞു. മാതൃഭാഷാ സമിതി കൺവീനർ സജീവൻ ജോർജ്, 40ാം വാർഷികാഘോഷ കമ്മിറ്റി ചെയർമാൻ ടി.വി. ഹിക്മത്ത്, ബി.ഇ.സി പ്രതിനിധി മാത്യൂ വർഗീസ്, പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ. അജിത്കുമാർ, കെ.സി. മുഹമ്മദ്, വനിതാവേദി പ്രസിഡൻറ് ഷെറിൻ ഷാജു, ബാലവേദി പ്രസിഡൻറ് അപർണ ഷൈൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.