908 പള്ളികൾ അണുമുക്തമാക്കൽ ആരംഭിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിൽ പള്ളികൾ ആരാധനക്ക് തുറന്നുകൊടുക്കുന്നതിെൻറ ഭാഗമായി അണുമുക്തമാക്കൽ ആരംഭിച്ചു. 908 പള്ളികളാണ് അണുമുക്തമാക്കുന്നത്. ഞായറാഴ്ച ഇൗ പ്രവൃത്തികൾ ആരംഭിച്ചതായി ഒൗഖാഫ് മന്ത്രാലയം അണ്ടർ സെക്രട്ടറി ഫരീദ് ഇമാദി അറിയിച്ചു. പ്രതിരോധ മന്ത്രാലയത്തിെൻറ സഹകരണത്തോടെയാണ് മതകാര്യ മന്ത്രാലയം പള്ളികൾ അണുമുക്തമാക്കുന്നത്.

1600 പള്ളികളാണ് രാജ്യത്തുള്ളത്. ഇതിൽ റെസിഡൻഷ്യൽ ഏരിയകളിലെ 908 പള്ളികളാണ് കർശന നിയന്ത്രണങ്ങളോടെ ആദ്യഘട്ടത്തിൽ തുറന്നുകൊടുക്കുന്നത്. ജുമുഅക്ക് ആദ്യഘട്ടത്തിൽ അനുമതിയില്ല. വിശ്വാസികൾ തമ്മിൽ രണ്ടു മീറ്റർ അകലം പാലിക്കണം.

പരസ്പരം ഹസ്തദാനം ചെയ്യാനോ കെട്ടിപ്പിടിക്കാനോ പാടില്ല. സ്വന്തമായി മുസല്ല കൊണ്ടുവരണം. വീട്ടിൽനിന്ന് അംഗശുദ്ധി വരുത്തി വേണം പള്ളിയിലെത്താൻ. നിർബന്ധ നമസ്കാര സമയങ്ങളിൽ മാത്രമേ പള്ളികളിൽ പ്രവേശനം അനുവദിക്കൂ. രോഗികൾ, കുട്ടികൾ, വയോധികർ എന്നിവർക്ക് പ്രവേശനം ഉണ്ടാകില്ല എന്നിവയാണ് പ്രധാന നിബന്ധനകൾ. മാസ്ക് ധരിക്കൽ തുടങ്ങിയ വ്യക്തിഗത സുരക്ഷ നടപടികൾ പാലിച്ചിരിക്കണം.

Tags:    
News Summary - kuwait, kuwait news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.