കുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധി വിദേശികളുടെ എണ്ണം വെട്ടിക്കുറക്കാൻ സർക്കാറിനെ പ്രേരിപ്പിക്കുന്നു.
ജനസംഖ്യാ സന്തുലനം കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗം ചർച്ചചെയ്യുകയും കർമപദ്ധതി തയാറാക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കുകയും ചെയ്തു. അവിദഗ്ധ തൊഴിലാളികളുടെ ആധിക്യം കുറക്കാനാണ് നീക്കം. കുറഞ്ഞ വരുമാനവുമായി അനാരോഗ്യകരമായ പരിതസ്ഥിതിയിൽ കൂട്ടം ചേർന്ന് താമസിക്കുന്ന വിദേശികൾ രാജ്യത്ത് കോവിഡ് വ്യാപനത്തിന് കാരണമായതായാണ് വിലയിരുത്തൽ. ജനസംഖ്യാ സന്തുലനവുമായി ബന്ധപ്പെട്ട ഉന്നതതല സമിതി സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചു.
വിദേശികളെ വെട്ടിക്കുറക്കണമെന്ന് ഏറെ നാളായി പാർലമെൻറ് അംഗങ്ങളും ആവശ്യപ്പെട്ടുവരുകയാണ്. 14.5 ലക്ഷം കുവൈത്തികളും 30 ലക്ഷം വിദേശികളുമാണ് രാജ്യത്തുള്ളത്. ഇത് അംഗീകരിക്കാൻ കഴിയുന്നതല്ലെന്നാണ് വാദം. അതിനിടെ കുവൈത്ത് മുനിസിപ്പാലിറ്റിയിൽ വിദേശികളുടെ നിയമനം നിർത്തിവെക്കാനും നിലവിൽ ജോലി ചെയ്യുന്ന വിദേശികളെ പിരിച്ചുവിടാനും മന്ത്രി വലീദ് അൽ ജാസിം ഉത്തരവിട്ടു. സർക്കാർ മേഖലയിലുള്ള ഒരു ലക്ഷം വിദേശികളെ ഒരു വർഷത്തിനകം ഒഴിവാക്കണമെന്നാണ് എം.പിമാർ ആവശ്യപ്പെടുന്നത്.
സംഖ്യാബലത്തിൽ മുന്നിൽ നിൽക്കുന്ന വിദേശി സമൂഹങ്ങളിൽനിന്ന് കൂടുതൽ പേരെ ഒഴിവാക്കണമെന്നും എം.പിമാർ ആവശ്യപ്പെടുന്നുണ്ട്. ഏറ്റവും വലിയ വിദേശി സമൂഹം എന്ന നിലയിൽ ഇന്ത്യക്കാർക്ക് ആശങ്കയുണ്ടാക്കുന്നതാണ് ഇൗ നിർദേശം. ഒാരോ രാജ്യക്കാർക്കും േക്വാട്ട നിശ്ചയിക്കണമെന്നാണ് നിർദേശം. നിലവിൽ 10 ലക്ഷം ഇന്ത്യക്കാരാണ് കുവൈത്തിലുള്ളത്. 20 ശതമാനം േക്വാട്ട നിശ്ചയിക്കാൻ തീരുമാനിച്ചാൽ നിരവധി ഇന്ത്യക്കാർക്ക് ജോലി നഷ്ടമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.