മുഹമ്മദ്
ഫാഷിസം ഒരു ഭരണരീതി മാത്രമല്ല, മനുഷ്യന്റെ സ്വാതന്ത്ര്യബോധത്തെയും വിമർശനചിന്തയെയും നശിപ്പിക്കുന്ന അപകടകരമായ രാഷ്ട്രീയപ്രവണതയാണ്. ഭയം, ഭിന്നത, അനുസരണ എന്നിവയെ ഉപകരണമാക്കി സമൂഹത്തെ നിയന്ത്രിക്കാനാണ് ഫാഷിസം ശ്രമിക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ മതം, ജാതി, ഭാഷ എന്നിവ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ച പ്രവണതകൾ കാണാം. ഇന്ന് ഇത് കൂടുതൽ സങ്കീർണ്ണമായ ഡിജിറ്റൽ രൂപത്തിൽ തെറ്റായവിവരങ്ങളും വെറുപ്പ് പ്രചാരണങ്ങളുമായി ശക്തി സമ്പാദിക്കുകയാണ്.
ജനാധിപത്യ സ്ഥാപനങ്ങൾ, മാധ്യമങ്ങൾ, നീതിന്യായ വ്യവസ്ഥ, തിരഞ്ഞെടുപ്പ് സംവിധാനം ഇവക്കെല്ലാം മേലുള്ള സമ്മർദ്ദം വർധിക്കുന്നത് ജനാധിപത്യത്തിനുള്ള ഗുരുതര മുന്നറിയിപ്പാണ്. പ്രത്യേകിച്ചും പൗരത്വത്തെ ചോദ്യംപ്പെടുത്തുന്ന ശ്രമങ്ങൾ, വോട്ടവകാശത്തെ നിഷേധിക്കുന്ന നീക്കങ്ങൾ, ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്തുന്ന രാഷ്ട്രീയങ്ങൾ ഇവയെല്ലാം ഫാഷിസ്റ്റ് തന്ത്രങ്ങളുടെ ലക്ഷണങ്ങളാണ്.
ഫാഷിസത്തിനെതിരെ പ്രതിരോധം ആരംഭിക്കുന്നത് ഓരോ പൗരന്റെയും ബോധത്തിലാണ്. ചോദ്യം ചെയ്യുക, വിശകലനം ചെയ്യുക, തെറ്റായ വിവരങ്ങളെ തിരിച്ചറിയുക ഇവയാണ് പ്രധാന ആയുധങ്ങൾ. സാമൂഹിക ഐക്യവും മതേതര മൂല്യങ്ങളും പരസ്പര പിന്തുണയും ഭിന്നതാ രാഷ്ട്രീയം തകർക്കുന്ന ശക്തികളാണ്. വിദ്യാഭ്യാസം വിമർശനചിന്തയെ വളർത്തുമ്പോൾ, കലയും മാധ്യമങ്ങളും സമൂഹത്തിന്റെ കണ്ണാടിയായി സത്യം വെളിപ്പെടുത്തുമ്പോൾ, ഫാസിസ്റ്റ് ശക്തികൾക്ക് വളരാനുള്ള ഇടം കുറയും.
ജനാധിപത്യത്തെ രക്ഷിക്കുന്നത് ഒരാളുടേയും ഒരു പാർട്ടിയുടേയും ഉത്തരവാദിത്തമല്ല ഓരോ പൗരന്റെയും കടമയാണ്. ചോദ്യം ചെയ്യാനും മാറ്റം ആവശ്യപ്പെടാനും എല്ലാവരും ധൈര്യം കാണിക്കണം.
സ്വാതന്ത്ര്യത്തിനായുള്ള മനുഷ്യന്റെ ആന്തരിക ശക്തി, ഫാഷിസത്തിൻ്റെ ഭയത്തിന്റെ രാഷ്ട്രീയത്തേക്കാൾ വലിയതാണ്. ഈ നിലവിളി ഒരു മുന്നറിയിപ്പായും അതേ സമയം ഒരു പ്രതിരോധത്തിന്റെ വിളിയായും മാറട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.