കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് ചൊവ്വ, ബുധൻ ദിവസങ്ങളിൽ കേരളത്തിലേക്ക് വിമാന സർവിസ്.
വിദേശത്ത് കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരുന്ന ദൗത്യത്തിെൻറ രണ്ടാം ഘട്ടത്തിെൻറ ഭാഗമായി ചൊവ്വാഴ്ച കണ്ണൂരിലേക്കും ബുധനാഴ്ച തിരുവനന്തപുരത്തേക്കുമാണ് വിമാനം. ചൊവ്വാഴ്ച ഉച്ചക്ക് 1.10ന് കുവൈത്തിൽനിന്ന് പുറപ്പെടുന്ന വിമാനം രാത്രി 9.10ന് കണ്ണൂരിലിറങ്ങും.
20ന് ഉച്ചക്ക് 1.15ന് കുവൈത്തിൽനിന്ന് പുറപ്പെടുന്ന രണ്ടാമത്തെ വിമാനം രാത്രി 9.15ന് തിരുവനന്തപുരത്തെത്തും. രണ്ടാം ഘട്ടത്തിൽ ഹൈദരാബാദിലേക്കും വിമാനമുണ്ട്. ദൗത്യത്തിെൻറ രണ്ടാം ഘട്ടത്തിൽ 31 രാജ്യങ്ങളിൽനിന്നായി 149 വിമാനങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ദേശീയ വിമാന കമ്പനിയായ എയർ ഇന്ത്യയും അനുബന്ധ കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസുമാണ് സർവിസ് നടത്തുക. കുവൈത്തിൽനിന്ന് 80 ദീനാറാണ് ടിക്കറ്റ് നിരക്ക്. അതിനിടെ, മൂന്നാം ഘട്ടത്തിൽ കൂടുതൽ വിമാനങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യം ഉയരുന്നുണ്ട്.
കുവൈത്തിൽനിന്ന് തിരിച്ചുപോകാൻ ആഗ്രഹിക്കുന്നവരുടെ എണ്ണവുമായി തട്ടിച്ചുനോക്കുേമ്പാൾ രണ്ടാം ഘട്ടത്തിലെ മൂന്ന് വിമാനങ്ങൾ തീരെ അപര്യാപ്തമാണ്. ഗർഭിണികളും രോഗികളും ജോലി നഷ്ടപ്പെട്ടവരും മറ്റ് അടിയന്തരാവശ്യമുള്ളവരുമായ ആയിരങ്ങളാണ് എംബസിയിൽ രജിസ്റ്റർ ചെയ്ത് പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.