കുവൈത്ത് സിറ്റി: കുവൈത്തികളെ കര അതിർത്തി വഴി തിരിച്ചുകൊണ്ടുവരുന്ന ദൗത്യം മേയ് 20ന് അവസാനിക്കും. സൗദിയിൽനിന്ന് നുവൈസീബ് അതിർത്തി വഴിയാണ് സ്വദേശികളെ കൊണ്ടുവരുന്നത്. ആഭ്യന്തരമന്ത്രി അനസ് അൽ സാലിഹ് അതിർത്തിയിലെത്തി സന്നാഹങ്ങൾ വിലയിരുത്തുകയും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തു. കര അതിർത്തി വഴി സൗദിയിൽനിന്ന് കൊണ്ടുവരുന്നത് 4117 കുവൈത്തികളെയാണ്. ഇവരെ ഖൈറാൻ റിസോർട്ടിലാണ് നിരീക്ഷണത്തിൽ പാർപ്പിക്കുന്നത്. പ്രത്യേക വെബ്സൈറ്റിൽ രജിസ്ട്രേഷന് അവസരം നൽകിയാണ് പൗരന്മാരെ കൊണ്ടുവരുന്നത്. കുവൈത്തിലേക്ക് തിരിച്ചുവരാൻ താൽപര്യമുള്ള എല്ലാവരെയും കൊണ്ടുവരും. 5089 പേർ ഇപ്പോൾ തിരിച്ചുവരുന്നില്ലെന്ന് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.