കുവൈത്ത് സിറ്റി: ഒാരോ ദിവസവും പുതിയ കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചുവരുന്നത് പ്രവാസികളിൽ ആശങ്ക സൃഷ്ടിക്കുന്നു. ഒറ്റദിവസത്തെ കോവിഡ് സ്ഥിരീകരണം നാലക്കം കടന്നപ്പോൾ ഇതെവിടെച്ചെന്ന് നിൽക്കുമെന്ന് ഒരു പിടിയുമില്ല. ഒമ്പതുപേരുടെ മരണം ഞായറാഴ്ച സ്ഥിരീകരിക്കുകയും ചെയ്തു. പ്രവാസി ഇന്ത്യക്കാർ കൂടുതലായി താമസിക്കുന്ന ജലീബ് അൽ ശുയൂഖ്, ഫർവാനിയ, ഖൈത്താൻ, ഹവല്ലി എന്നിവിടങ്ങളാണ് കൂടുതൽ കോവിഡ് സ്ഥിരീകരിച്ച റെസിഡൻഷ്യൽ ഏരിയകൾ. ഫർവാനിയയിൽ 166ഉം ഖൈത്താനിൽ 100ഉം ജലീബ് അൽ ശുയൂഖിൽ 118ഉം ഹവല്ലിയിൽ 74ഉം കേസുകൾ റിപ്പോർട്ട് ചെയ്തു.
രോഗികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് നിരീക്ഷണ ക്യാമ്പുകളിലെ സൗകര്യവും ചികിത്സാസൗകര്യവും പരിമിതപ്പെട്ടുവരുകയാണ്. താമസിക്കുന്ന കെട്ടിടത്തിൽതന്നെ നിരീക്ഷണത്തിൽ കഴിയാൻ പറയുന്ന സ്ഥിതിയാണിപ്പോൾ. ഞായറാഴ്ച മുതൽ പൂർണ കർഫ്യൂ പ്രഖ്യാപിച്ചത് രോഗ വ്യാപനത്തിന് തടയിടാൻ സഹായിക്കുമെന്ന ആശ്വാസമാണുള്ളത്. കോവിഡ് വാർഡുകളും െഎ.സി.യുകളും ഏതാനും ദിവസംകൊണ്ട് നിറഞ്ഞുകവിയും. പുതിയ ഫീൽഡ് ആശുപത്രികൾ പണിത് പ്രതിസന്ധി മറികടക്കാൻ അധികൃതർ പരിശ്രമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.