കുവൈത്ത് സിറ്റി: പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവരുടെ രജിസ്ട്രേഷൻ പുരോഗമി ക്കുേമ്പാൾ വേണ്ടത്ര രജിസ്ട്രേഷൻ ആവുന്നില്ലെന്ന് റിപ്പോർട്ട്. ആദ്യ ദിവസം അത്യാവശ്യം തിരക്ക് അനുഭവപ്പെട്ടുവെങ്കിലും പിന്നീട് തിരക്ക് കുറഞ്ഞു. 30,000ത്തോളം ഇൗജിപ്തുകാരാണ് കുവൈത്തിൽ അനധികൃത താമസക്കാരായി ഉള്ളത്. 5000ത്തിൽ താഴെ മാത്രമേ ഇതുവരെ രജിസ്റ്റർ ചെയ്തുള്ളൂ. ആദ്യ അഞ്ചുദിവസം ഫിലിപ്പീൻസുകാരായിരുന്നു നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. 12,000ത്തോളം ഫിലിപ്പീൻസുകാർ അനധികൃത താമസക്കാരായി ഉണ്ടെങ്കിലും 2200 പേർ മാത്രമാണ് രജിസ്റ്റർ ചെയ്തത്.
40,000 ഇന്ത്യക്കാർ, 35,000 ബംഗ്ലാദേശികൾ, 12000 സിറിയക്കാർ, 9000 ഇത്യോപ്യക്കാർ, 5000 പാകിസ്താനികൾ, 5000 ഇന്തോനേഷ്യക്കാർ, മറ്റു രാജ്യങ്ങളിൽനിന്നുള്ള 30,000ത്തോളം പേർ എന്നിങ്ങനെയാണ് താമസ നിയമം ലംഘിച്ച് രാജ്യത്ത് കഴിയുന്നതെന്നാണ് ആഭ്യന്തര മന്ത്രാലയത്തിെൻറ കണക്കുകൾ. സൗജന്യ വിമാന ടിക്കറ്റ് നൽകുകയും പുതിയ വിസയിൽ തിരിച്ചുവരാൻ അനുമതി നൽകുകയും ചെയ്തിട്ടും ആളുകൾ പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ വേണ്ടത്ര മുന്നോട്ടുവരുന്നില്ല. പൊതുമാപ്പ് കാലം കഴിഞ്ഞാൽ വ്യാപക പരിശോധന നടത്തി പിടികൂടി തിരിച്ചുവരാൻ കഴിയാത്തവിധം വിരലടയാളമെടുത്ത് നാടുകടത്തുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.