????????? ?????? ??????????? ???????? ??????????????? ???????????????????? ????????????? ??????????? ???????????? ?????????????

സ്വദേശി താമസ മേഖല: വിദേശി ബാച്ലേഴ്സിനെ ഒഴിപ്പിക്കാൻ പരിശോധന ശക്തം

കുവൈത്ത് സിറ്റി: സ്വദേശി താമസ മേഖലയിലെ വിദേശി ബാച്ലേഴ്സിനെ ഒഴിപ്പിക്കാനുള്ള നീ ക്കങ്ങൾ പുനരാരംഭിച്ചു. ഒരിടവേളക്കുശേഷം രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ച പരിശോധന നടന്നു. ബാച്ലേഴ്സിനെ അനധികൃതമായി താമസിപ്പിച്ച കെട്ടിടങ്ങളിലെ വൈദ്യുതി വിച്ഛേദിക്കുന്നത് ഉൾപ്പെടെ നടപടികളാണ് സ്വീകരിക്കുന്നത്.ആഭ്യന്തര മന്ത്രാലയം, സിവില്‍ ഇന്‍ഫര്‍മേഷന്‍ വകുപ്പ്, ജലവൈദ്യുതി മന്ത്രാലയം, മറ്റു സര്‍ക്കാര്‍ സംവിധാനങ്ങൾ എന്നിവയുമായി സഹകരിച്ചാണ് മുനിസിപ്പാലിറ്റി പരിശോധന നടത്തുന്നത്. 139 എന്ന ഹോട്ട്ലൈന്‍ നമ്പര്‍ വഴിയും വെബ്സൈറ്റിലൂടെയും ലഭിക്കുന്ന പരാതികളിൽ ഉടൻ നടപടി സ്വീകരിച്ചുവരുന്നുണ്ട്. വഫ്ര, സബാഹ് അൽ അഹ്മദ്, ജലീബ് എന്നിവിടങ്ങളിൽ നിരവധി കെട്ടിടങ്ങളിലെ വൈദ്യുതി വിച്ഛേദിച്ചു. ആറു ഗവർണറേറ്റുകളിലും പരിശോധന നടക്കുന്നുണ്ട്.


സ്വദേശി പാർപ്പിട മേഖലയിലെ മുഴുവൻ വിദേശി ബാച്ലർമാരെയും ഒഴിപ്പിക്കുന്നതുവരെ പരിശോധന തുടരുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഇൗ വർഷം രാജ്യത്തെ മുഴുവൻ സ്വദേശി പാർപ്പിട മേഖലകളും കുടുംബത്തോടൊപ്പമല്ലാതെ താമസിക്കുന്ന വിദേശികളെ പൂർണമായി ഒഴിപ്പിക്കുമെന്നാണ് തീരുമാനിച്ചിട്ടുള്ളത്. കർഫ്യൂ, കോവിഡ് എന്നിവ കാരണം ജനങ്ങൾ വീട്ടിലിരിക്കുന്ന പശ്ചാത്തലത്തിൽ അധികൃതർക്ക് പരിശോധന എളുപ്പമാണ്. വിദേശി കുടുംബങ്ങൾക്ക് താമസിക്കുന്നതിന് തടസ്സമില്ല.

Tags:    
News Summary - kuwait-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.